മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) പടരുന്നു. ജിബിഎസ് ബാധിച്ച് നാലു സംസ്ഥാനങ്ങളിലായി അഞ്ചുപേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയിൽ രോഗം ബാധിച്ച് നാലുപേർ മരിച്ചു. പൂനെയിൽ രോഗം ബാധിച്ച 140 പേരിൽ 18 പേർ വെന്റിലേറ്ററിലാണ്.
-------------------aud--------------------------------
പശ്ചിമ ബംഗാളിനെ നോർത്ത് 24 പർഗാനായിൽ ചികിത്സയിലായിരുന്ന 17 കാരൻ മരിച്ചത് ജിബിഎസ് രോഗം മൂലമാണെന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്. രോഗം ബാധിച്ച ഏഴും എട്ടും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികൾ വെന്റിലേറ്ററിലാണ്. അസുഖബാധിതരായി എത്തിയ നിരവധി കുട്ടികളിൽ ജിബിഎസ് ബാധയുണ്ടെന്ന് സംശയിക്കുന്നതായി ഡോക്ടർമാർ സൂചിപ്പിച്ചു.
തെലങ്കാനയിൽ സിദ്ദിപ്പേട്ട് സ്വദേശിനിയായ 25 വയസ്സുള്ള യുവതിക്കാണ് രോഗം കണ്ടെത്തിയത്. അസമിൽ 17 വയസ്സുള്ള പെൺകുട്ടിക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ആദ്യ ജിബിഎസ് കേസുകളാണിത്. രോഗം പടർന്നു പിടിക്കുന്ന മഹാരാഷ്ട്രയിലെ പൂനെയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കുടിവെള്ളം മലിനമാണെന്ന് കണ്ടെത്തി. ഇതും രോഗപ്പകർച്ചയ്ക്ക് കാരണമായിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
© Copyright 2024. All Rights Reserved