ഗോവയിൽവച്ച് മകനെ കൊന്ന് ബാഗിലാക്കിയ എഐ സ്റ്റാർട്ടപ്പ് സിഇഒ അറസ്റ്റിൽ.

09/01/24

ഗോവയിൽ വച്ച് നാലു വയസ്സുള്ള മകനെ കൊന്ന് ബാഗിലാക്കി കർണാടകയിലേക്ക് കടക്കുകയായിരുന്ന സ്റ്റാർട്ടപ്പ് സിഇഒ അറസ്റ്റിൽ. മൈൻഡ്ഫുൾ എഐ ലാബ് എന്ന സ്റ്റാർട്ടപ്പിന്റെ മേധാവി സുചന സേഥ് (39) ആണ് അറസ്റ്റിലായത്. വടക്കൻ ഗോവയിലെ കാന്റോളിമിലെ അപ്പാർട്‌മെന്റിൽ വച്ചാണ് ഇവർ മകനെ കൊന്ന് കഷണങ്ങളാക്കി ബാഗിലാക്കിയത്. രണ്ടു ദിവസത്തെ താമസത്തിനിടെയാണ് ഇവർ കൃത്യം നടത്തിയത്.-------------------aud--------------------------------fcf308ഭർത്താവിൽ നിന്ന് വേർപിരിഞ്ഞാണ് സുചന താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായുള്ള സുചനയുടെ വിവാഹ മോചന നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് നോർത്ത് ഗോവ എസ്പി നിധിൻ വൽസൻ പറഞ്ഞു. മകനെ ആഴ്ചയിലൊരിക്കൽ കാണാൻ കോടതി സുചനയുടെ ഭർത്താവിനെ അനുവദിച്ചിരുന്നു. ഇതിൽ സുചന അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ഭർത്താവ് മലയാളിയാണെന്നാണ് നോർത്ത് ഗോവ എസ്പിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്.സംഭവം നടക്കുമ്പോൾ ഭർത്താവ് ഇന്തോനേഷ്യയിലായിരുന്നു. സംഭവം പൊലീസ് അദ്ദേഹത്തെ അറിയിക്കുകയും ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഹോട്ടലിലെ സുരക്ഷാ ക്യാമറകൾ പരിശോധിച്ചു വരികയാണ്. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.ശനിയാഴ്ചയാണ് നോർത്ത് ഗോവയിലെ ഒരു ഹോട്ടലിൽ സുചന മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് ഹോട്ടലിൽ നൽകിയത്ചെക്ക് ഔട്ട് ചെയ്യുന്നതിന് മുമ്പ് ബംഗളൂരുവിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ ജീവനക്കാരോട് സുചന ടാക്‌സി ആവശ്യപ്പെടുകയായിരുന്നു. ബംഗളൂരുവിലേക്ക് പോകാൻ വിമാനമാണ് കൂടുതൽ നല്ലത്, ടാക്‌സി യാത്ര ചെലവേറിയതാണ് എന്ന് ജീവനക്കാർ പറഞ്ഞെങ്കിലും അവർ സ്വീകരിച്ചില്ല. ജനുവരി എട്ടിന് രാവിലെ ടാക്‌സി ഏർപ്പാടാക്കുകയും ചെയ്തു. സുചന അപാർട്‌മെന്റ് വിട്ട ശേഷം മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരൻ ടവ്വലിൽ രക്തക്കറ കണ്ടതാണ് നിർണായകമായത്. ഇതോടെ ഹോട്ടൽ മാനേജ്‌മെന്റ് വിവരം പൊലീസിനെ അറിയിച്ചു. വരുമ്പോൾ ഒപ്പമുണ്ടായിരുന്ന മകൻ ചെക്ക് ഔട്ട് ചെയ്ത വേളയിൽ കൂടെ ഉണ്ടായിരുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. ഇതിനെ തുടർന്ന് പൊലീസ് സുചനയ്ക്കായി വല വിരിക്കുകയായിരുന്നു.റിസപ്ഷനിൽ നിന്ന് ഫോൺ നമ്പർ വാങ്ങിയ പൊലീസ് സുചനയെ വിളിച്ചു. ആർത്തവം മൂലമുള്ള രക്തമാണ് ടവ്വലിൽ എന്നാണ് സുചന ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. മകൻ മർഗാവോ ടൗണിൽ താമസിക്കുന്ന സുഹൃത്തിന് ഒപ്പമാണെന്നും അവർ അറിയിച്ചു. സുഹൃത്തിന്റെ മേൽവിലാസം പൊലീസിന് നൽകുകയും ചെയ്തു. എന്നാൽ അന്വേഷണത്തിനിടെ ഈ മേൽവിലാസം വ്യാജമാണെന്ന് തെളിഞ്ഞു.ഇതോടെ പൊലീസ് സുചന സഞ്ചരിച്ച ടാക്സി ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസിലാവാതിരിക്കാൻ കൊങ്കിണി ഭാഷയിലാണ് സംസാരിച്ചത്. സുചനയ്ക്ക് ഒരു സംശയവും തോന്നാതെ ടാക്സി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവർ ചിത്രദുർഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് കാർ എത്തിച്ചു.പൊലീസ് പരിശോധിച്ചപ്പോൾ സുചനയുടെ ബാഗിനുള്ളിൽ നാല് വയസുകാരൻറെ മൃതദേഹം കണ്ടെത്തിയത്. കർണാടകയിലെത്തിയ അന്വേഷണ സംഘം പ്രതിയെ ഗോവയിലേക്ക് കൊണ്ടുപോയി. ഇപ്പോൾ ഇന്തൊനേഷ്യയിലെ ജക്കാർത്തയിലുള്ള ഭർത്താവ് വെങ്കിട്ട് രാമനെ വിവരങ്ങൾ പൊലീസ് അറിയിച്ചിട്ടുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu