ചൈനയിൽനിന്നും ചാൻസലർ മടങ്ങിയത് നാമമാത്ര പദ്ധതി പ്രഖ്യാപനത്തോടെ; ബ്രിട്ടൻ വൻ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ ചാൻസലറെ പുറത്താക്കാൻ സ്റ്റാർമർ

13/01/25

ചൈനയിൽ പോയി മടങ്ങിയെത്തി പേരിന് ചില പദ്ധതികൾ പ്രഖ്യാപിച്ച ചാൻസലർ ബ്രിട്ടനെ ഒരു പരിഹാസപാത്രമാക്കി എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. കാര്യമായ ഒരു പ്രയോജനവും ഇല്ലാതെയാണ് ചാൻസലർ മടങ്ങിയതെന്ന് കൺസർവേറ്റീവ് പാർട്ടി ആരോപിക്കുന്നു. ബീജിംഗിൽ നിന്നും വന്ന ചാൻസലർ കൊണ്ടുവന്നത് എകദേശം 400 മില്യണിന്റെ പദ്ധതികൾ മാത്രമാണ്. അതിനിടെ സർക്കാരിന്റെ വായ്പാ ചെലവുകൾ വർദ്ധിച്ചതോടെ കടം വീട്ടുന്നതും പൊതുചെലവുകൾക്ക് പണം കണ്ടെത്തുന്നതും ക്ലേശകരമാകും എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ഇതിനായി ഒന്നുകിൽ നികുതികൾ ഇനിയും കുത്തനെ ഉയർത്തേണ്ടതായി വരും. അതല്ലെങ്കിൽ പൊതു ചെലവുകൾ വലിയ രീതിയിൽ തന്നെ വെട്ടിക്കുറയ്ക്കണം. ഏതായാലും വരുന്ന മാർച്ച് അവസാനം ചാൻസലർ നടത്തുന്ന ഫിസ്‌കൽ സ്റ്റേറ്റ്‌മെന്റ്‌റിൽ ഒരു തീരുമാനം ഉൾക്കൊള്ളിക്കേണ്ടതായി വരും.

-------------------aud--------------------------------

 സാമ്പത്തിക രംഗം ഇത്രയേറെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചൈനീസ് സന്ദർശനം ഒഴിവാക്കണമെന്ന ആവശ്യം ചാൻസലർ റേച്ചൽ റീവ്‌സ് ചെവികൊണ്ടില്ല. 1976 ലെ ബ്രിട്ടന്റെ കടക്കെണിയെ ഓർമ്മിക്കും വിധം സാഹചര്യങ്ങൾ എത്തിയിട്ടും അടിയന്തിര നടപടികൾക്ക് മുതിരാതെ അവർ ചൈനയിലേക്ക് പറക്കുകയായിരുന്നു. ചൈനീസ് വൈസ് പ്രസിഡണ്ട് ഹാൻ ഷെംഗുമായും വൈസ് പ്രീമിയർ ഹി ലിഫെംഗുമായും  റേച്ചൽ റീവ്‌സ് കൂടിക്കാഴ്ചകൾ നടത്തി. 2019ന് ശേഷം ബ്രിട്ടനും ചൈനയും തമ്മിൽ നടത്തുന്ന ആദ്യത്തെ ഉന്നതതല സാമ്പത്തിക യോഗമായിരുന്നു ഇത്. സിൻജിയാംഗിലും, ഹോങ്കോംഗിലും  ചൈന നടത്തുന്ന ഇടപെടലുകളും അതുപോലെ തായ്വാൻ വിഷയവും കഴിഞ്ഞ ടോറി സർക്കാരിന്റെ കാലത്ത് ബ്രിട്ടനും ചൈനയുമായുള്ള ബന്ധം അത്ര സുഖകരമല്ലാത്ത നിലയിൽ എത്തിച്ചിരുന്നു. അതേസമയം ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താം എന്നാണ് ലേബർ സർക്കാർ പ്രതീക്ഷിക്കുന്നത്. അതിന്റെ ഭാഗമായിരുന്നു റേച്ചൽ റീവ്‌സിന്റെ ചൈനാ സന്ദർശനം.  അതിനിടെ, പാർട്ടിക്കുള്ളിൽ തന്നെ ചാൻസലർക്കുള്ള പിന്തുണ കുറഞ്ഞു വരികയാണെന്ന് കഴിഞ്ഞ ദിവസം തന്നെ ചില സൂചനകൾ ലഭിച്ചിരുന്നു. നികുതി വർദ്ധനയുൾപ്പടെ അവരുടെ പല നയങ്ങളിലും എം പിമാർ ഉൾപ്പടെയുള്ളവർ ആശങ്ക രേഖപ്പെടുത്തി എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu