ചൈനീസ് അംബാസഡർ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാക്കളെ കണ്ടു; ചർച്ചയിൽ റോഹിങ്ക്യൻ വിഷയവും

03/09/24

ബംഗ്ലാദേശിലെ ചൈനീസ് അംബാസഡർ യാവോ വെൻ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി കേന്ദ്ര ഓഫിസിലെത്തി അമീർ ഡോ, ഷഫിഖുർ റഹ്‌മാനെയും ഉന്നത നേതാക്കളെയും സന്ദർശിച്ചു. ഡെപ്യൂട്ടി അംബാസഡർ ഉൾപ്പെടെ നാലുപേരാണ് ചൈനീസ് സംഘത്തിൽ ഉണ്ടായിരുന്നത്. വിവിധ ഉഭയകക്ഷി വിഷയങ്ങൾ കൂടിക്കാഴ്‌ചയിൽ ചർച്ചയായി.

-------------------aud-------------------------------

കൂടിക്കാഴ്ചക്ക് ശേഷം ജമാഅത്ത് അമീറും ചൈനീസ് അംബാസഡറും മാധ്യമങ്ങളുമായി സംസാരിച്ചു. വിദ്യാഭ്യാസം, സംസ്‌കാരം, വികസനം തുടങ്ങി സഹകരിച്ച് മുന്നോട്ട് പോകാവുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും ബംഗ്ലാദേശിൻറെ നിലവിലെ സാഹചര്യത്തെ കുറിച്ചും ദീർഘമായി സംസാരിച്ചതായി ജമാഅത്ത് അമീർ അറിയിച്ചു. ബംഗ്ലാദേശിൽ കൂടുതൽ നിക്ഷേപം നടത്താനും റോഹിങ്ക്യകളുടെ പുനരധിവാസവും സ്വദേശത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയയും സുഗമമാക്കാനും അഭ്യർഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 'സൗഹൃദാന്തരീക്ഷത്തിലാണ് ഞങ്ങളുടെ കൂടിക്കാഴ്‌ച നടന്നത്. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ സംസാരത്തിൽ കടന്നുവന്നു. വിദ്യാഭ്യാസം, സംസ്ക്കാരം, വികസനം തുടങ്ങി സഹകരിച്ച് മുന്നോട്ട് പോകാവുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും ബംഗ്ലാദേശിൻറെ നിലവിലെ സാഹചര്യത്തെ കുറിച്ചും ദീർഘമായി സംസാരിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങളും സർക്കാരുകളും വരും ദിവസങ്ങളിൽ കൂടുതൽ യോജിച്ച് പ്രവർത്തിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ചൈന ഞങ്ങളുടെ പ്രധാന വികസന പങ്കാളിയാണ്. ബംഗ്ലാദേശിൽ കൂടുതൽ നിക്ഷേപം നടത്താനും റോഹിങ്ക്യകളുടെ പുനരധിവാസവും സ്വദേശത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയയും സുഗമമാക്കാനും ഞങ്ങൾ അഭ്യർഥിച്ചിട്ടുണ്ട്. അവരത് സജീവമായി പരിഗണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' -ഡോ. ഷഫീഖുർ റഹ്മാൻ പറഞ്ഞു. അതിഥികൾക്ക് നന്ദി അറിയിച്ച അദ്ദേഹം, ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി വരും ദിവസങ്ങളിലും പരസ്‌പര സംഭാഷണം തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നും പറഞ്ഞു. കൂടിക്കാഴ്ച‌യിൽ സംതൃപ്‌തി അറിയിച്ച ചൈനീസ് അംബാസഡർ, ജമാഅത്തെ ഇസ്‌ലാമിയുടെ ആതിഥേയത്വത്തിന് നന്ദി അറിയിച്ചു. ബംഗ്ലാദേശിൻ്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി തങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. 'ബംഗ്ലാദേശ് മനോഹര രാജ്യമാണ്. ജമാഅത്തെ ഇസ്‌ലാമി അച്ചടക്കമുള്ള സംഘടനയാണ്. ബംഗ്ലാദേശിലെ ജനങ്ങളുമായി സൗഹൃദ ബന്ധമാണ് ചൈനയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശിന്റെ വികസനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും' -ചൈനീസ് അംബാസഡർ പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu