ജയിലിൽ അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയുടെ മൃതദേഹം വെള്ളിയാഴ്‌ച മോസ്കോയിലെ ബോറിസോവ്സ്കൊയെ സെമിത്തേരിയിൽ സംസ്‌കരിക്കുമെന്ന് നവാൽനിയുടെ വക്താവ് കിര യർമിഷ് അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ്റെ വിമർശകനായിരുന്ന നവാൽനിയുടെ മരണത്തിൽ കുടുംബവും മനുഷ്യാവകാശ കൂട്ടായ്‌മകളും പാശ്ചാത്യരാജ്യങ്ങളും ദുരൂഹത ആരോപിക്കുന്നുണ്ട്. വിപുലമായ അനുസ്മരണ ചടങ്ങുകൾക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തുന്നതായാണ് റിപ്പോർട്ട്.

01/03/24

നവാൽനിയുടെ മരണം സ്ഥിരീകരിച്ച് ഒൻപത് ദിവസത്തിനുശേഷമാണ് നവാൽനിയുടെ മൃതദേഹം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും അനുയായികളും മാതാവിന് വിട്ടുനൽകുന്നത്. മകന്റെ മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നവാൽനിയുടെ മാതാവായ ല്യൂഡ്‌മില നവാൽനയ റഷ്യൻ കോടതിയെ സമീപിച്ചിരുന്നു.
രണ്ട് ദിവസമായി നവാൽനിയുടെ സംസ്‌കാര ചടങ്ങുകൾ നടത്താനായി പലയിടങ്ങളിലേക്കും വിളിച്ചിരുന്നതായും എന്നാൽ മിക്കവരും 'നവാൽനി' എന്ന പേര് കേൾക്കുമ്പോൾതന്നെ ആവശ്യം നിരസിക്കുകയായിരുന്നെന്നും കഴിഞ്ഞ ദിവസം കിര യർമിഷ് എക്‌സിൽ കുറിച്ചിരുന്നു.
വ്യാഴാഴ്ചയാണ് ചടങ്ങ് ആസൂത്രണം ചെയ്തിരുന്നത്.
എന്നാൽ, പുടിൻ്റെ വാർഷിക പ്രഭാഷണം നടക്കുന്ന ദിവസത്തിൽ എവിടെയും വേദി ലഭിച്ചില്ല. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് കുടുംബവും അനുയായികളും ആരോപിക്കുന്നു. നവാൽനിയുടെ ഓർമകളെപ്പോലും പുടിൻ ഭയക്കുന്നുവെന്ന് അദ്ദേഹത്തിൻ്റെ ഭാര്യ  യൂലിയ നവാൽനി പറഞ്ഞു. ഫെബ്രുവരി 16നാണ് പുടിന്റെ കടുത്ത വിമർശകനും പ്രതിപക്ഷനേതാവുമായിരുന്ന അലക്‌സി നവാൽനി ജയിലിൽ മരിച്ചതായി വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഫെബ്രുവരി 24നാണ് നവാൽനിയുടെ മൃതദേഹം അധികാരികൾ കുടുംബത്തിന് വിട്ടുനൽകിയത്. മോസ്‌കോയിൽനിന്ന് ഏകദേശം 230 കിലോമീറ്റർ കിഴക്ക് വ്ളാദിമിർ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനൽ കോളനി നമ്പർ 6 അതീവ സുരക്ഷാ ജയിലിൽ തടവിലായിരുന്ന നവാൽനി നടന്നുകഴിഞ്ഞ് എത്തിയപ്പോൾ അസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം മറയുകയുമായിരുന്നെന്നാണ് മരണത്തിനു കാരണമായി ജയിലധികൃതർ നൽകിയ വിശദീകരണം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu