നവാൽനിയുടെ മരണം സ്ഥിരീകരിച്ച് ഒൻപത് ദിവസത്തിനുശേഷമാണ് നവാൽനിയുടെ മൃതദേഹം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും അനുയായികളും മാതാവിന് വിട്ടുനൽകുന്നത്. മകന്റെ മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നവാൽനിയുടെ മാതാവായ ല്യൂഡ്‌മില നവാൽനയ റഷ്യൻ കോടതിയെ സമീപിച്ചിരുന്നു.
രണ്ട് ദിവസമായി നവാൽനിയുടെ സംസ്‌കാര ചടങ്ങുകൾ നടത്താനായി പലയിടങ്ങളിലേക്കും വിളിച്ചിരുന്നതായും എന്നാൽ മിക്കവരും 'നവാൽനി' എന്ന പേര് കേൾക്കുമ്പോൾതന്നെ ആവശ്യം നിരസിക്കുകയായിരുന്നെന്നും കഴിഞ്ഞ ദിവസം കിര യർമിഷ് എക്‌സിൽ കുറിച്ചിരുന്നു.
വ്യാഴാഴ്ചയാണ് ചടങ്ങ് ആസൂത്രണം ചെയ്തിരുന്നത്.
എന്നാൽ, പുടിൻ്റെ വാർഷിക പ്രഭാഷണം നടക്കുന്ന ദിവസത്തിൽ എവിടെയും വേദി ലഭിച്ചില്ല. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് കുടുംബവും അനുയായികളും ആരോപിക്കുന്നു. നവാൽനിയുടെ ഓർമകളെപ്പോലും പുടിൻ ഭയക്കുന്നുവെന്ന് അദ്ദേഹത്തിൻ്റെ ഭാര്യ യൂലിയ നവാൽനി പറഞ്ഞു. ഫെബ്രുവരി 16നാണ് പുടിന്റെ കടുത്ത വിമർശകനും പ്രതിപക്ഷനേതാവുമായിരുന്ന അലക്‌സി നവാൽനി ജയിലിൽ മരിച്ചതായി വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഫെബ്രുവരി 24നാണ് നവാൽനിയുടെ മൃതദേഹം അധികാരികൾ കുടുംബത്തിന് വിട്ടുനൽകിയത്. മോസ്‌കോയിൽനിന്ന് ഏകദേശം 230 കിലോമീറ്റർ കിഴക്ക് വ്ളാദിമിർ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനൽ കോളനി നമ്പർ 6 അതീവ സുരക്ഷാ ജയിലിൽ തടവിലായിരുന്ന നവാൽനി നടന്നുകഴിഞ്ഞ് എത്തിയപ്പോൾ അസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം മറയുകയുമായിരുന്നെന്നാണ് മരണത്തിനു കാരണമായി ജയിലധികൃതർ നൽകിയ വിശദീകരണം.
© Copyright 2023. All Rights Reserved