ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിലേക്ക്. ഓപ്പണർ യശസ്വി ജയ്സ്വാൾ നേടിയ കന്നി ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 383 റൺസെടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി നിലവിൽ ജയ്സ്വാളിനൊപ്പം കുൽദീപ് യാദവാണ് ക്രീസിൽ.
റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയേയും 34 റൺസെടുത്ത ഗില്ലിനേയും 27 അടിച്ച ശ്രേയസ് അയ്യരേയും 32 റൺസെടുത്ത രജത് പാട്ടിദാർ, അക്‌സർ പട്ടേൽ, ശ്രീകർ ഭരത്, രവി അശ്വിൻ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.രോഹിതിനെ ഷോയിബ് ബഷീറും ഗില്ലിനെ ആൻഡേഴ്‌സണുമാണ് വീഴ്ത്തിയത്. ശ്രേയസ് അയ്യരെ ടോം ഹാർട്ട്ലി വിക്കറ്റിൽ കുരുക്കി. പാട്ടിദറിനെ റിഹാൻ അഹ്മദും മടക്കി.ആദ്യ മത്സരത്തിൽ തോൽവിയറിഞ്ഞ ഇന്ത്യ 3 മാറ്റങ്ങളുമായാണ് ഇറങ്ങിയത്. കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർക്ക് പകരം രജത് പടിദാർ, കുൽദ്വീപ് യാദവ്, മുകേഷ് കുമാർ എന്നിവർ ടീമിൽ ഇടംപിടിച്ചു. ഒന്നാം ടെസ്റ്റിൽ കളിച്ച കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ എന്നിവർ പരിക്കേറ്റു പിന്മാറിയതുകൊണ്ടാണ് കാര്യമായ മാറ്റത്തിന് അരങ്ങൊരുങ്ങിയത്. സർഫ്രാസ് ഖാൻ ടീമിൽ എത്തിയേക്കുമെന്ന് കരുതിയെങ്കിലും ഫൈനൽ ഇലവനിലേക്ക് പരിഗണിച്ചില്ല. ആദ്യടെസ്റ്റിൽ 28 റൺസിന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്റെ കടവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അതിന്റെ സമ്മർദം ടീമിനുണ്ട്. ഇംഗ്ലണ്ടാകട്ടെ, ഒന്നിനെയും ഭയപ്പെടാത്ത ‘ബാസ്‌ബോൾ’ ശൈലി വിജയകരമായി നടപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്.
© Copyright 2023. All Rights Reserved