കഴിഞ്ഞ വർഷം ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകളിൽ വിദ്യാർത്ഥികൾ നടത്തുന്ന തട്ടിപ്പുകളുടെ എണ്ണത്തിൽ 20 ശതമാനത്തോളം വർധനയുണ്ടായതായി കണ്ടെത്തൽ. സ്വന്തം കോഴ്‌സ് വർക്ക് ഉൾപ്പെടെ എഴുതാൻ വിദ്യാർത്ഥികൾ ചാറ്റ് ജിപിടി പോലുള്ളവ ഉപയോഗിക്കുന്നതായി ആശങ്കപ്പെടുന്നതിനിടെയാണ് ഇത്.
2023-ൽ പരീക്ഷകളിൽ വഞ്ചന കാണിക്കുന്ന സംഭവങ്ങളിൽ 18 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കോവിഡിന് മുൻപുള്ള പരീക്ഷകളെ അപേക്ഷിച്ച് 54 ശതമാനത്തിന്റെ വർദ്ധനവാണ് സംഭവിച്ചത്. പരീക്ഷാ ഹാളിലേക്ക് കോപ്പിയടിക്കാൻ തുണ്ട് പേപ്പറുകളും, മൊബൈൽ ഫോണും കടത്തുന്നതാണ് പ്രധാന രീതി.
-------------------aud--------------------------------
എക്‌സാം പേപ്പറുകളിൽ അശ്ലീലം എഴുതുക, ടെസ്റ്റുകൾക്ക് പകരക്കാരെ ഇറക്കുക, ടെസ്റ്റ് എടുക്കാൻ വിദ്യാർത്ഥികൾ കാത്തിരിക്കുമ്പോൾ എക്‌സാം പേപ്പർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് മറ്റ് കേസുകൾ. ഇതിന് പുറമെ വിദ്യാർത്ഥികൾ എഐ ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുകയും, കോഴ്‌സ് വർക്കിൽ കൂടുതൽ മാർക്ക് നേടാനുമാണ് ഈ പരിപാടി.
നേരത്തെ ഇന്റർനെറ്റിൽ നിന്നും മെറ്റീരിയൽ കോപ്പിയടിക്കുകയാണ് ചെയ്തിരുന്നതെങ്കിലും നൂതനമായ എഐ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സ്വന്തം രീതിയിലുള്ള ഉത്തരങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കും. ചാറ്റ് ജിപിടി പോലുള്ളവ എസ്സെകൾ ഉൾപ്പെടെ എളുപ്പത്തിൽ തയ്യാറാക്കി നൽകും.
എഐയുടെ സഹായം തേടുന്നുവെന്ന് വ്യക്തമാക്കുന്ന വിദ്യാർത്ഥികളുടെ മാർക്ക് നഷ്ടപ്പെടുന്ന സംഭവങ്ങളും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടെ കോഴ്‌സ് വർക്കിൽ നിന്നും വിദ്യാർത്ഥികളുടെ മികവ് തിരിച്ചറിയുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.
© Copyright 2023. All Rights Reserved