ബ്രിട്ടനിലെ സുരക്ഷയുള്ള മൂന്ന് ആശുപത്രികളിൽ ഒന്നിൽ രോഗികളും ജീവനക്കാരും സുരക്ഷിതരല്ലെന്ന് റിപ്പോർട്ട്. നോട്ടിങ്ഹാമിലെ റാംപ്ടൺ ഹോസ്പിറ്റൽ ഉൾപ്പെടെ ആശുപത്രികളിൽ കാര്യങ്ങൾ പ്രതിസന്ധിയിലാണ്. രോഗികളെ ജീവനക്കാരില്ലാത്തതിന്റെ പേരിൽ പൂട്ടിയിടേണ്ടിവരുന്നു. ചില രോഗികൾ സ്വംയ മുറിവേൽപ്പിക്കുന്ന സാഹചര്യം വരെയുണ്ടായി.കെയർ ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ജീവനക്കാരുടെ പകുതിയെങ്കിലും ഒരു വാർഡിലേക്ക് വേണ്ടിവരുമ്പോൾ രോഗികളെ ശ്രദ്ധിക്കാനാകാതെ പൂട്ടിയിടേണ്ടിവരുന്നു. സിഡി ഉപയോഗിച്ചും ക്ലോക്കിന്റെ സൂചി ഉപയോഗിച്ചും സ്വയം മുറിവേൽപ്പിക്കുന്ന സംഭവങ്ങൾ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേൾവിക്കുറവുള്ളയാൾ ശബ്ദമുയർത്തി സംസാരിച്ചതിന്റെ പേരിൽ ഏകാന്ത തടവിലാക്കിയതും റിപ്പോർട്ടിലുണ്ട്.
യു കെയിലെ അതീവ സുരക്ഷയുള്ള, മൂന്ന് മാനസിക ആരോഗ്യ ആശുപത്രികളിൽ ഒന്നാണ് റാം,പ്ടൺ ഹോസ്പിറ്റൽ. ഏതാണ്ട് 400 ഓളം രോഗികളാണ് ഇവിടെയുള്ളത്. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉള്ള രോഗികളിൽ ചിലർ അക്രമാസക്തരാകാറുള്ളവരാന്. ക്രിമിനൽ പശ്ചാത്തലമുള്ള രോഗികളും ഇവിടെയുണ്ട്. ലണ്ടനിലെ ബ്രോഡ്മൂർ ആശുപ്ത്രിയും, ലിവർപൂളിലെ ആഷ്വർത്ത് ആശുപത്രിയുമാണ് സുരക്ഷ വേണ്ട മറ്റു ജയിലുകൾ.
ജീവനക്കാർക്ക് ഇടവേള പോലും ലഭിക്കാറില്ല. പലരും ഭക്ഷണം കഴിയ്ക്കാൻ വരെ ബുദ്ധിമുട്ടുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഇവിടെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
© Copyright 2023. All Rights Reserved