ജീവനില്ലാത്ത കുഞ്ഞിനെ ആഴ്ചകളായി ഉദരത്തിൽ വഹിച്ച് അമ്മ, കാരണം നിയമതടസം

07/05/25

കർശനമായ ഗർഭഛിദ്ര വിരുദ്ധ നിയമങ്ങളെ തുടർന്ന് വൈദ്യസഹായം നിഷേധിക്കപ്പെട്ട് ആഴ്ചകളായി ജീവനില്ലാത്ത കുഞ്ഞിനെ ഉദരത്തിൽ വഹിക്കുകയാണെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. സൗത്ത് കരോലിനയിൽ നിന്നുള്ള 31 -കാരിയായ എലിസബത്ത് വെബർ എന്ന യുവതിയാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിലാണ് വെബർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

വീഡിയോയിൽ, തന്റെ ഗർഭപാത്രത്തിലെ ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഇല്ലെന്ന് അറിഞ്ഞതായും വൈദ്യസഹായം തേടാൻ തീരുമാനിച്ചതായും ആണ് ഇവർ പറയുന്നത്. തന്റെ കുഞ്ഞ് ഉദരത്തിൽ വച്ച് തന്നെ മരിച്ചിട്ട് ഇപ്പോൾ മൂന്നാഴ്ച ആയെന്നും ഇവർ വെളിപ്പെടുത്തുന്നു. എന്നാൽ, ഇപ്പോഴും ജീവനില്ലാത്ത കുഞ്ഞിനെ താൻ ഉദരത്തിൽ വഹിക്കുകയാണെന്നും തൻറെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വെബർ കൂട്ടിച്ചേർത്തു. ഉദരത്തിൽ വച്ച് ആറ് ആഴ്ചയും ഒരു ദിവസവും ആയപ്പോൾ കുഞ്ഞിന്റെ വളർച്ച നിലച്ചതായാണ് വെബർ വെളിപ്പെടുത്തുന്നത്.

മരിച്ചുപോയ തൻറെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കാനാണ് നിയമവ്യവസ്ഥ നിർബന്ധിക്കുന്നതെന്നും താനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണെന്നും വീഡിയോയിൽ വെബർ പറയുന്നുണ്ട്. തന്റെ കുഞ്ഞു മരിച്ചുപോയി എന്നും അതിന്റെ ഹൃദയമിടിപ്പ് നിലച്ചു എന്ന് ആരോഗ്യവിദഗ്ധർക്ക് ഉൾപ്പെടെ ബോധ്യപ്പെട്ടിട്ടും തനിക്ക് നീതി ലഭിക്കുന്നില്ല എന്നാണ് ഇവർ പറയുന്നത്.

സൗത്ത് കരോലിനയിൽ ഏകദേശം ആറ് ആഴ്ച ഗർഭകാലത്തിനു ശേഷം ഗർഭഛിദ്രം നടത്തുന്നതിന് കർശനമായ നിരോധനമാണ് നിലവിലുള്ളത്. ഗർഭഛിദ്രം നിയമവിരുദ്ധമാകുന്ന കൃത്യമായ സമയം സംബന്ധിച്ച്  ഈ നിയമം നിലവിൽ കോടതി അവലോകനത്തിലാണ്. എങ്കിലും നിലവിലെ നിയമപ്രകാരം 6 ആഴ്ചയ്ക്കു ശേഷമുള്ള ഗർഭഛിദ്രം നിയമവിരുദ്ധമാണ്.

കൂടാതെ, 2021-ൽ നിയമത്തിൽ വരുത്തിയ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ   നേരിയ ഹൃദയമിടിപ്പ് (fetal heartbeat ) കണ്ടെത്തിക്കഴിഞ്ഞാൽ പോലും ഗർഭഛിദ്രം അനുവദനീയമല്ല. 

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu