'ജീവൻ നിലനിർത്താനായി അവർ സ്വന്തം മാംസം ഭക്ഷിച്ചു'; സ്വർണഖനിയിൽ കുടുങ്ങിയ തൊഴിലാളികളുടെ നരകജീവിതം -റിപ്പോർട്ട്

29/01/25

ദക്ഷിണാഫ്രിക്കയിലെ ആഴമേറിയ ഖനിക്കുള്ളിൽ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന ഖനിത്തൊഴിലാളികൾ അതിജീവനത്തിനായി മനുഷ്യമാംസം ഭക്ഷിച്ചതായി റിപ്പോർട്ട്. ഖനിയിൽ കുടുങ്ങിക്കിടക്കുന്നവർ അതിജീവിക്കാനായി കൈകാലുകളിലെയും വാരിയെല്ലുകളുടെയും ഭാഗങ്ങൾ ഭക്ഷിക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കയിലെ ബഫൽസ്ഫോണ്ടെയ്ൻ ഗോൾഡ് ഖനിയിലാണ് ആയിരക്കണക്കിന് അനധികൃത തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്.

--------------------------------

ഖനനം അവസാനിപ്പിച്ച ഖനിക്കുള്ളിൽ സ്വർണം തേടിയാണ് ഇവർ ഇറങ്ങിയത്. അടുത്തിടെ, 324 ഖനിത്തൊഴിലാളികളെ പുറത്തെത്തിച്ചിരുന്നു. ഇതിൽ 78 പേർ മരിച്ചു. അധികൃതർ ആവശ്യപ്പെട്ടിട്ടും തൊഴിലാളികൾ പുറത്തിറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് ഭക്ഷണം വിതരണം തടഞ്ഞുവെച്ചെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അനധികൃത ഖനനം, സ്വർണം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ പുറത്തിറക്കിയവർക്കെതിരെ ചുമത്തി. പുറത്തെത്തിയവരാണ് ഭീകരമായ അവസ്ഥ വിവരിച്ചത്.
ഉപജീവനത്തിനായി ,സ്വന്തം കാലുകൾ, കൈകൾ, വാരിയെല്ലുകൾ എന്നിവ മുറിച്ച് ഭക്ഷിച്ചുവെന്ന് തൊഴിലാളികൾ  ദ ടെലിഗ്രാഫിനോട് പറഞ്ഞു. തൊഴിലാളികളിൽ നിന്ന് ചീഞ്ഞളിഞ്ഞ ദുർഗന്ധവും അവരിൽ നിന്ന് പുറപ്പെടുന്നുണ്ടെന്ന് രക്ഷാപ്രവർത്തകരിലൊരാൾ ബിബിസിയോട് പറഞ്ഞു. ഖനിക്കുള്ളിൽ മരിച്ചവരുടെ മാംസം ഭക്ഷിച്ചെന്നും ഇവർ പറയുന്നു. രാജ്യത്തെ അനധികൃത ഖനിത്തൊഴിലാളികളും പൊലീസും തമ്മിലുള്ള പ്രശ്നങ്ങൾക്കിടെയാണ് ഇത്രയും പേർ മരിച്ചത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu