ട്രെയിനിൽ യാത്രക്കാരെ ബന്ദികളാക്കിയ പ്രതിയെ വെടിവച്ചു കൊന്നു; 4 മണിക്കൂർ മുൾമുനയിൽ സ്വിറ്റ്സർലൻഡ്

09/02/24

സ്വിറ്റ്സർലൻഡിൽ  ട്രെയിനിൽ യാത്രക്കാരെ ബന്ദികളാക്കിയ പ്രതിയെ വെടിവച്ചു പോലീസ്  കൊന്നു വെടിവച്ചു കൊന്നു . നാലു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അക്രമിയെ പോലീസ് കീഴ്പെടുത്തിയത്.

ബേൺ സ്വിറ്റ്‌സർലൻഡിൻ്റെ പടിഞ്ഞാറു ഭാഗത്തു നിർത്തിയിട്ടിരുന്ന ട്രെയിനിൽ ആയിരുന്നു സംഭവം നടന്നത് .  ട്രെയിനിൽ നടന്ന പൊലീസ് റെയ്‌ഡിനൊടുവിൽ യാത്രക്കാരെ ബന്ദികളാക്കിയ അക്രമിയെ പോലീസ് വെടിവച്ചു കൊല്ലുകയും ബന്ദിയാക്കപ്പെട്ട പതിനഞ്ചു പേരെ പൊലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയിതു . വ്യാഴാഴ്‌ച രാത്രിയോടെയാണു സംഭവം. അക്രമിയുടെ കൈയ്യിൽ കോടാലിയും കത്തിയുമുണ്ടായിരുന്നു. ഇംഗ്ലിഷും ഫാർസിയും ആയിരുന്നു സംസാരിച്ചിരുന്നതെന്നു വോഡ് കാന്റൺ പൊലീസ് വക്താവ് ജീൻ-ക്രിസ്‌റ്റോഫ് സൗട്ടെറൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ ഇതുവരെ ലഭ്യമല്ല. ഇയാളെപ്പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു. ട്രെയിനിലെ 14 യാത്രക്കാരെയും കണ്ടക്‌ടറെയും നാലു മണിക്കൂറോളം നീണ്ട കഠിനാധ്വാനത്തിനു ശേഷമാണ് രക്ഷപ്പെടുത്തിയത്. വൈകുന്നേരം 6.35 മുതൽ രാത്രി 10.30 വരെയാണു രക്ഷാപ്രവർത്തനം നീണ്ടത്. യെവർഡണിനു സമീപം നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കണ്ടക്ടറാണു പൊലീസിനെ വിവരം അറിയിച്ചത്. ഇതുകണ്ട പ്രതി കണ്ടക്ടറെയും യാത്രക്കാർക്കൊപ്പം ബന്ദിയാക്കുകയായിരുന്നു. വാട്‌സാപ്പ് വഴിയും ഇറാനിലെ ഒരു വിവർത്തകൻ വഴിയുമാണ് പ്രതിയുമായുള്ള ചർച്ചകൾ പൊലീസ് നടത്തിയത്. ഇയാൾ വഴങ്ങുന്നില്ലെന്നു കണ്ടതോടെ ട്രെയിൻ വളഞ്ഞ് പ്രതിയിൽനിന്നും ബന്ദിയാക്കപ്പെട്ടവരെ രക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വിറ്റ്സർലൻഡിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വിരളമാണെങ്കിലും ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. 2022 ജനുവരിയിൽ, വിലപിടിപ്പുള്ള ലോഹങ്ങൾ മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെ കുറ്റവാളികൾ ഒരു കമ്പനിയിലെ രണ്ടു ജീവനക്കാരെയും ദമ്പതികളെയും ബന്ദികളാക്കിയിരുന്നു. എന്നാൽ ശ്രമം പാളിയതോടെ കൊള്ളയിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ഇവർ ഓടിപ്പോവുകയായിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu