യുകെയിലെ റെയിൽവേ സ്റ്റേഷനുകളിലെ ട്രെയിൻ ടിക്കറ്റ് മിഷനുകളിൽ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ കൊള്ളയടിക്കുന്നതായി പരാതി. പലപ്പോഴും ഓൺലൈൻ ടിക്കറ്റ് എടുക്കുന്നവരെക്കാൾ ഇരട്ടി ചാർജ് ആണ് ടിക്കറ്റ് മിഷനുകളിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവർക്ക് നൽകേണ്ടതായി വരുന്നത്.
കൺസ്യൂമർ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ ശരാശരി 50% വരെ സ്റ്റേഷനുകളിൽ ടിക്കറ്റ് എടുക്കുമ്പോൾ കൂടുതൽ നൽകേണ്ടതായി വരുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത്. ഓൺലൈൻ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ പരിമിതികളുള്ളവരാണ് ഈ കൊള്ളയ്ക്ക് വിധേയമാകുന്നത്.
ഇംഗ്ലണ്ടിലെ നൂറുകണക്കിന് റെയിൽ ടിക്കറ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള സർക്കാരിന്റെ നീക്കം ജനകീയ പ്രതിഷേധത്തെ തുടർന്ന് മാറ്റി വച്ചിരുന്നു. നടത്തിപ്പിന് വേണ്ട അധിക ചിലവ് മൂലം ടിക്കറ്റ് ഓഫീസുകൾ അടയ്ക്കുന്നത് രാജ്യത്തിന് ഗുണകരമാണെന്നാണ് പ്രധാനമന്ത്രി സുനക് അഭിപ്രായപ്പെട്ടത്.
നിലവിൽ സർക്കാർ നിയന്ത്രണത്തിലുള്ള 1760 റെയിൽവേ സ്റ്റേഷനുകളിൽ ആറിലൊന്നിൽ മാത്രമാണ് മുഴുവൻ സമയ ടിക്കറ്റ് ഓഫീസ് നിലവിൽ ഉള്ളത്.
© Copyright 2025. All Rights Reserved