ഡൽഹി ചലോ'യിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് കർഷകർ

12/02/24

ഡൽഹി ചലോ'യിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് കർഷകർ;  മാർച്ച് നാളെ ഡൽഹിയിലേക്കു പ്രവേശിക്കുമെന്നാണു കർഷക നേതാക്കളുടെ പ്രഖ്യാപനം. താങ്ങുവില വർധിപ്പിക്കണമെന്നും പെൻഷൻ, ഇൻഷുറൻസ് പദ്ധതികൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. ബിജെപി ഭരിക്കുന്ന ഹരിയാന സർക്കാർ ഡൽഹിയിലേക്കുള്ള ദേശീയപാതയിൽ സിമന്റ് ബാരിക്കേഡുകളും മുള്ളുവേലികളും മണൽചാക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ജലപീരങ്കികളും ഡ്രോണുകളുമായി പോലീസ് ജാഗ്രതയിലാണ്.


ഒരു  ഇടവേളക്ക് ശേഷം രാജ്യതലസ്ഥാനത്തേക്ക് വീണ്ടും മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് കർഷകർ. സംയുക്ത കിസാൻ മോർച്ചയും  കിസാൻ മസ്ദൂർ മോർച്ചയും ആണ് ഫെബ്രുവരി 13 ന് 'ഡൽഹി ചലോ' മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പുനൽകുന്നതിനുള്ള നിയമം കൊണ്ടുവരുന്നത് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനാണ് മാർച്ച്.200-ലധികം കർഷക യൂണിയനുകൾ ആണ് ചലോ ഡൽഹി മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക് എത്തി തുടങ്ങിയിരിക്കുകയാണ്. അതിനിടെ ഉത്തർപ്രദേശിൽ നിന്നുള്ള കർഷകർ നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിൽ നടത്തിയ കുത്തിയിരിപ്പ് സമരത്തെ തുടർന്ന് ഡൽഹിയിലേക്കുള്ള പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ഇത് ഇവിടെ വൻ ഗതാഗതക്കുരുക്ക് ഉടലെടുക്കാൻ കാരണമായി. തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കാത്തതിനാലാണ് കർഷകർ ഡൽഹിയിലേക്ക് നീങ്ങാൻ നിർബന്ധിതരായെന്ന് എസ്‌കെഎം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ പറഞ്ഞു. 'ഞങ്ങൾ ചർച്ചകൾക്ക് തയ്യാറാണ്, സംഭാഷണത്തിൽ നിന്ന് ഒരിക്കലും ഓടിപ്പോകില്ല.' ഇപ്പോൾ റദ്ദാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ എംപിഎസിനെതിരെ നിയമപരമായ ഗ്യാരണ്ടിയും പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്നും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു. അതിനിടെ കർഷകരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം ഇന്ന് യോഗത്തിന് സമ്മതിച്ചിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഡൽഹി അതിർത്തിയിൽ തമ്പടിക്കാനാണ് സാധ്യത. അതേസമയം കർഷകർ ദേശീയ തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാൻ ഹരിയാനയിലും ഡൽഹിയിലും സർക്കാരുകൾ വലിയ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. 'ഡൽഹി ചലോ' മാർച്ച് കണക്കിലെടുത്ത് ഞായറാഴ്ച വടക്ക്-കിഴക്കൻ ദില്ലി ജില്ലയിൽ വലിയ സമ്മേളനങ്ങൾ നിരോധിച്ചുകൊണ്ട് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ക്രമസമാധാന നില ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് നോർത്ത് ഈസ്റ്റ് ഡൽഹി ഡിസിപി ജോയ് ടിർക്കി പറഞ്ഞു. ഹരിയാന അധികാരികൾ പഞ്ചാബുമായുള്ള സംസ്ഥാന അതിർത്തി അടച്ചു. കോൺക്രീറ്റ് ബ്ലോക്കുകൾ, മണൽ ചാക്കുകൾ, മുള്ളുവേലി, കലാപ വിരുദ്ധ വാഹനങ്ങൾ എന്നിവ റോഡിൽ വിന്യസിച്ചിട്ടുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu