തായ്‌വാന് സൈനികസഹായവും ആയുധവിൽപ്പനയും നൽകാനുള്ള അമേരിക്കൻ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ചൈന. അമേരിക്ക കളിക്കുന്നത് തീ കൊണ്ടാണെന്നായിരുന്നു ചൈനയുടെ പ്രതികരണം.
-------------------aud--------------------------------
ശനിയാഴ്ചയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തായ്‌വാന് 571 മില്യണിന്റെ സൈനിക ഉപകരണങ്ങളും സേവനങ്ങളും സൈനിക പരിശീലനവും നൽകാനുള്ള കരാറിന് അംഗീകാരം നൽകിയത്. ഇത് കൂടാതെ 291 ദശലക്ഷം ഡോളറിന്റെ പ്രതിരോധ സംവിധാനങ്ങളുടെ വിൽപ്പനയും അമേരിക്ക അംഗീകരിച്ചിരുന്നു.
തായ്‌വാനിന് മുകളിലുള്ള തങ്ങളുടെ പരമാധികാരവും സമാധാനവും സംതുലിതാവസ്ഥയും നിലനിർത്തുന്നതിനെതിരായ പ്രവർത്തിയാണ് അമേരിക്ക ചെയ്യുന്നതെന്നായിരുന്നു ബൈഡന്റെ നടപടിക്കെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. 23 ദശലക്ഷം ജനസംഖ്യയുള്ള തായ്‌വാൻ ഒരു ജനാധിപത്യ ദ്വീപാണ്, എന്നാൽ ചൈന തായ്‌വാനെ തങ്ങളുടെ അധികാരപരിധിയിലുള്ള പ്രവിശ്യയായിട്ടാണ് കരുതുന്നത്. ഇതുകൂടാതെ തായ്‌വാന്റെ പരമാധികാരം ആവശ്യപ്പെട്ട് ചൈന നിരന്തരം ദ്വീപിനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ചൈന ഒരാക്രമണം നടത്തുകയാണെങ്കിൽ അതിനെതിരെ പ്രത്യാക്രമണത്തിനായാണ് അമേരിക്ക തായ്‌വാന് സൈനികസഹായം നൽകുന്നത്.
© Copyright 2024. All Rights Reserved