നഗരം പിടിക്കാനൊരുങ്ങി കലാപകാരികൾ, വനിതാ ജയിലിലേക്ക് കയറി തടവുകാരുടെ അക്രമം, വെന്തുമരിച്ചത് നൂറിലേറെ തടവുകാർ

06/02/25

തടവുകാരെ കുത്തിനിറച്ച ജയിലുകൾക്കും കൂട്ട ജയിൽ ചാട്ടത്തിനും കുപ്രസിദ്ധമായ കോംഗോയിൽ നൂറിലേറെ വനിതാ തടവുകാരെ ബലാത്സംഗം ചെയ്തതിന് പിന്നാലെ തീവച്ചു കൊന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഗോമാ നഗരത്തിൽ തിങ്കളാഴ്ചയാണ് ക്രൂരമായ സംഭവമുണ്ടായത്.

--------------------------------

 റുവാണ്ടയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന എം 23 കലാപകാരികൾ നഗരം കീഴക്കാനുള്ള ശ്രമത്തിനിടയിൽ നടന്ന ജയിൽ ചാട്ട ശ്രമത്തിനിടയിലാണ് സംഭവം.  ഗോമയിലെ മുൻസെൻസ് ജയിലിൽ നിന്ന് നൂറ് കണക്കിന് ആൺ തടവുകാരാണ് ജയിൽ ചാടിയത്. ഇവർ വനിതാ തടവുകാരുടെ ജയിലിലേക്ക് കയറി തടവുകാരെ പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ വനിതാ ജയിലിന് തീയിടുകയും ചെയ്തു. ഇതോടെ 164 മുതൽ 167 വനിതാ തടവുകാർ വെന്തുമരിച്ചതായാണ് യുഎന്നിനെ ഉദ്ധരിച്ച് ബിബിസി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോംഗോയുടെ കിഴക്കൻ മേഖലയിലൂടെ കലാപകാരികൾ നടത്തിയ മിന്നൽ നീക്കത്തിൽ ഗോമയിലെ ലക്ഷക്കണക്കിന് ആളുകളെ ബന്ദികളാക്കിയതായാണ് വിവരം.
കോംഗോയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഇത്. വെടിയൊച്ചകൾ ഉയരുന്നതിനിടെ നിരവധിപ്പേർ ജയിലിൽ നിന്ന് രക്ഷപ്പെടുന്നതിന്റേയും ജയിലിൽ നിന്ന്  പുക വ്യാപിക്കുന്നതിന്റേയും ദൃശ്യങ്ങൾ ഇതിനോടം പുറത്ത് വന്നിട്ടുണ്ട്. കലാപത്തിനിടെ 2900 പേർ കൊല്ലപ്പെട്ടതായാണ് യുഎൻ വിശദമാക്കുന്നത്. ഇതിൽ 2000 മൃതദേഹങ്ങൾ സംസ്കരിച്ചതായും 900 മൃതദേഹങ്ങൾ നഗരത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളതായുമാണ് യുഎൻ വിശദമാക്കുന്നത്. ഈ ആഴ്ച ആദ്യത്തിൽ കലാപകാരികൾ മാനുഷിക പരിഗണനയുടെ പശ്ചാത്തലത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബുധനാഴ്ച മുതൽ ഖനി നഗരമായ ന്യാബിബ്വേ പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് എം 23 കലാപകാരികൾ. അതേസമയം കോംഗോയിൽ നിയോഗിച്ചിട്ടുള്ള സമാധാന സൈന്യത്തെ പിൻവലിക്കുമെന്ന് മലാവി ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. ഗോമയിൽ മൂന്നോളം സൈനികർ കൊല്ലപ്പെട്ടതിനി പിന്നാലെയാണ് ഇത്. കോളറ മേഖലയിൽ പടരുന്നതും കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് യുഎൻ വിശദമാക്കുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu