നവകേരള സദസിൽ കിട്ടിയ പരാതികൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നുവെന്ന് ആക്ഷേപം ;തരംതിരിച്ച് നൽകിയതിൽ വരുന്ന പിഴവെന്ന് ജില്ലാ ഭരണകൂടം

05/12/23

നവകേരള സദസിൽ കിട്ടിയ പരാതികൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നുവെന്ന് ആക്ഷേപം. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം തേടിയുളള അപേക്ഷ പോലും നടപടിക്കായി അയച്ചത് കോർപ്പറേഷൻ ഓഫീസിലേക്കാണ്. ഒന്നും ചെയ്യാനില്ലാത്തതിനാൽ പരാതികൾ തിരിച്ചയക്കുകയാണ് നഗരസഭ. തരംതിരിച്ച് നൽകിയതിൽ വരുന്ന പിഴവെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.

നവകേരള സദസ്സിൽ കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലായി കിട്ടിയത് 4857 പരാതികൾ. അത് തരംതിരിച്ച് ഓരോ വകുപ്പിലേക്കും അയച്ചു. വകുപ്പുകൾ അതത് ഓഫീസുകളിലേക്കും. അങ്ങനെ കണ്ണൂർ കോർപ്പറേഷനിലെത്തിയത് 514 പരാതികൾ. അതിലാണ് ആക്ഷേപം. കോർപ്പറേഷന് പരിഹാരം കാണാനാവാത്ത, നഗരസഭയുമായി ഒരു ബന്ധവുമില്ലാത്ത പരാതികളും കൂട്ടത്തിലെത്തി. നഗരസഭാ പരിധിക്ക് പുറത്തുളളയാളുടെ പരാതിയും കോർപ്പറേഷൻ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. എല്ലാ പരാതിയിലും പരിഹാരം കണ്ട്, പരാതിക്കാരനെ അറിയിച്ച്, റിപ്പോർട്ട് നൽകാനാണ് നിർദേശം.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം കൊടുക്കാനടക്കമുള്ള നടപടി നിർദേശത്തിൽ കോർപ്പറേഷൻ കൈമലർത്തുന്നു. അതേസമയം പരാതികൾ തരംതിരിച്ച് നൽകിയതിൽ വന്ന മാനുഷിക പിഴവെന്നാണ് ജില്ലാ ഭരണകൂടത്തിൻറെ വിശദീകരണം. വേഗത്തിൽ തീർപ്പാക്കേണ്ടതിനാൽ അതിവേഗത്തിലാണ് പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചത്. വിലാസം തെറ്റി വന്നത് തിരിച്ചയച്ചാൽ മതിയെന്നും ജില്ലാ ഭരണകൂടം അറിയിക്കുന്നു. അപ്പോഴും സർക്കാർ സംവിധാനങ്ങളൊന്നാകെ ചലിച്ച്, കൗണ്ടറിട്ട്, മന്ത്രിസഭ ഒന്നാകെയെത്തിയ വേദിയിൽ വാങ്ങിയ പരാതികൾ, ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും തട്ടാനാണോ എന്ന സംശയമാണ് ബാക്കിയാകുന്നത്.

 140 അസംബ്ലി മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഔദ്യോഗിക പര്യടനം നടത്തി സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ച്‌ ബഹുജന സദസും നടത്തുന്ന പരിപാടിയാണ് നവകേരള സദസ്. ഇതിൽ പരാതികൾ നേരിട്ട് വാങ്ങി പരിഹാരം അതിവേഗം കാണുമെന്നാണ് സർക്കാർ വാഗ്ദാനം. എന്നാൽ തുടക്കം മുതലുള്ള വിവാദങ്ങൾക്കും, രൂക്ഷമായ പ്രതിപക്ഷ വിമർശനങ്ങൾക്കിടയിലൂടെയാണ് യാത്ര കടന്നുപോകുന്നത്. നവംബർ 18ന് ആരംഭിച്ച നവകേരള സദസ് ഡിസംബർ 23 വരെയാണ് നടക്കുക.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu