നിഖിൽ ഗുപ്ത ചെക്ക് ജയിലിൽ, വിവരങ്ങൾ ഇപ്പോൾ നൽകാനാകില്ല'; പന്നൂൻ വധശ്രമക്കേസിൽ അമേരിക്ക

11/01/24

ഖലിസ്ഥാൻ വിഘടനവാദി ഗുർപത് വന്ത് സിംഗ് പന്നൂവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നിഖിൽ ഗുപ്‌തക്കെതിരായ തെളിവുകൾ ഹാജരാക്കാനാവില്ലെന്ന് അമേരിക്ക. കുറ്റാരോപിതനായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്‌ത ചെക്ക് റിപ്പബ്ലിക്കിൽ ജയിലിലാണ്. ഇയാളെ അമേരിക്കയ്ക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

-------------------aud--------------------------------
ഇയാളെ അമേരിക്കയിലെത്തിച്ച് ന്യൂയോർക്ക് സിറ്റി കോടതിയിൽ ഹാജരാക്കുമ്പോൾ മാത്രമേ വിവരങ്ങൾ നൽകാനാകൂ എന്ന് യുഎസ് സർക്കാർ കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച മറുപടി സത്യവാങ്മൂലം ഫെഡറൽ പ്രോസിക്യൂട്ടർമാർ കോടതിയിൽ സമർപ്പിച്ചു.
കേസിൽ നിഖിൽ ഗുപ്‌തയ്‌ക്കെതിരായ തെളിവുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട്  പ്രതിഭാഗം അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ്, ഫെഡറൽ സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്. ഉത്തരവിൻ്റെ തീയതി മുതൽ മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് യുഎസ് ജില്ലാ ജഡ്‌ജി വിക്ടർ മാരേറോ നിർദേശിച്ചിരുന്നത്.
ജനുവരി നാലിനാണ് തെളിവുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഗുപ്‌തയുടെ അഭിഭാഷകർ കോടതിയെ സമീപിച്ചത്. അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ള ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത് വന്ത് സിങ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഇന്ത്യൻ സർക്കാർ ജീവനക്കാരനോടൊപ്പം നിഖിൽ ഗുപ്ത്ത പ്രവർത്തിച്ചതായാണ് യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്.
ഇതിനായി വാടകക്കൊലയാളികളെ ഏർപ്പെടുത്തിയതായും ആരോപിക്കുന്നു. വാടകക്കൊലയാളിയെ സംഘടിപ്പിക്കാൻ ഡൽഹിയിലുള്ള ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനാണ് ഗുപ്‌തയെ നിയോഗിച്ചതെന്നും നവംബർ 29ന് ഫെഡറൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 52 കാരനായ ഗുപ്‌തയ്ക്കെതിരെ കൊലപാതകം, വാടകയ്ക്ക് 10 വർഷം വരെ തടവ്, ഗൂഢാലോചന, കൊലപാതകത്തിന് ഗൂഢാലോചന, 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu