നിയമസഭയിൽ അവതരിപ്പിച്ച ഏകീകൃത സിവിൽ കോഡ് നിയമം അംഗീകരിക്കില്ലെന്ന് ജമിയത്ത്-ഇ-ഉലമ-ഇ-ഹിന്ദ്

07/02/24

കഴിഞ്ഞദിവസം ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ച ഏകീകൃത സിവിൽ കോഡ് ബില്ലിനെ സംബന്ധിച്ചുള്ള ചർച്ചകൾ ഇന്നുമുതൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ആരംഭിക്കും. അതേസമയം ബിലിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ് . ബില്ലിനെതിരെ ഡെറാഡൂണിൽ ) പ്രതിഷേധമുയർന്നിരുന്നു. ശരീയത്തിന് വിരുദ്ധമായ ഒരു നിയമവും മുസ്ലീങ്ങൾ  അംഗീകരിക്കില്ലെന്ന് ജമിയത്ത്-ഇ-ഉലമ-ഇ-ഹിന്ദ് സംഘടന  വ്യക്തമാക്കി.
 
ചൊവ്വാഴ്ചയാണ് ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷം സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ആദ്യ നടപടിയാണ് ഈ ബിൽ, അതിനുശേഷം ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും സമാനമായ നിയമം ഉണ്ടായേക്കാമെന്നാണ് കരുതപ്പെടുന്നത്. ഈ ബില്ലിൽ, മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ചെറിയ ആദിവാസി സമൂഹത്തെ നിർദ്ദിഷ്ട നിയമത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു .  കൂടാതെ ഈ ബില്ലിൽ ലിവ്-ഇൻ ബന്ധങ്ങളുടെ രജിസ്ട്രേഷനും  നിർബന്ധമാക്കിയിട്ടുണ്ട്.
ഈ ഏകീകൃത സിവിൽ കോഡ് ബില്ലിൽ നിന്ന് ആദിവാസികൾക്ക് ഇളവ് നൽകിയ സംഭവം എടുത്തു കാട്ടിക്കൊണ്ടാണ് ജമിയത്ത്-ഉലമ-ഇ-ഹിന്ദ് രംഗത്തെത്തിയത്.  ഈ നിയമത്തിൽ നിന്ന് ആദിവാസി സമൂഹത്തെ മാറ്റിനിർത്താൻ കഴിയുമെങ്കിൽ, ഭരണഘടനയിൽ നൽകിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളെയും ഉൾപ്പെടുത്താനും കഴിയുമെന്ന് സംഘടന പറഞ്ഞു. ഈ നിയമത്തിൻ്റെ പരിധിയിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും എന്നാൽ ശരീഅത്തിലും മതത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ജാമിയത്ത് മേധാവി മൗലാന അർഷാദ് മദനി പ്രസ്താവനയിൽ വ്യക്തമാക്കി. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചപ്പോൾ പട്ടികവർഗക്കാരെ ഈ നിർദ്ദിഷ്ട നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുള്ള കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.  ഭരണഘടനയുടെ ഏതെങ്കിലും വകുപ്പ് പ്രകാരം പട്ടികവർഗക്കാരെ ഈ നിയമത്തിൻ്റെ പരിധിയിൽ നിന്ന് മാറ്റിനിർത്താൻ കഴിയുമെങ്കിൽ, പൗരന്മാരുടെ മൗലികാവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം മുസ്ലീങ്ങൾക്ക് മതസ്വാതന്ത്ര്യം നൽകാൻ കഴിയുമെന്നും അദ്ദേഹം വാദിച്ചു.  ഭരണഘടനയിൽ മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്നുണ്ടെന്ന് പറഞ്ഞ മഅ്ദനി ഏകീകൃത സിവിൽ കോഡ് മൗലികാവകാശങ്ങളെ റദ്ദാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
ഇതൊരു ഏകീകൃത സിവിൽ കോഡാണെങ്കിൽ പിന്നെ എന്തിനാണ് പൗരന്മാർക്കിടയിൽ ഈ വ്യത്യാസമെന്ന് പട്ടികവർഗ്ഗക്കാരെ ഒഴിവാക്കിയ സംഭവം മുൻനിർത്തി അദ്ദേഹം ചോദിച്ചു. ബില്ലിൻ്റെ നിയമവശങ്ങൾ തങ്ങളുടെ നിയമവിദഗ്ധർ പരിശോധിക്കുകയാണെന്നും അതിനുശേഷം തുടർ നിയമനടപടികളിൽ തീരുമാനമെടുക്കുമെന്നും മഅ്ദനി പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu