നിർമല സീതാരാമനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച ഐ.ആർ.എസ് ഉദ്യോഗസ്ഥന് വിരമിക്കുന്നതിന് തൊട്ടു മുമ്പ് സസ്​പെൻഷൻ 

31/01/24

കേന്ദ്രധനകാര്യ മന്ത്രി നിർമല സീതാരാമനെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതിനൽകിയ തമിഴ്‌നാട് ഐ.ആർ.എസ് ഓഫിസർക്ക് സസ്പെൻഷൻ. ജനുവരി 29നാണ് ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനായ ബി. ബാലമുരുകനെ സസ്പെ‌ൻഷൻഡ് ചെയ്‌തതായി ഉത്തരവ് ലഭിച്ചത്. എന്നാൽ സസ്പെൻഡ് ചെയ്യാനുള്ള കാരണത്തെ കുറിച്ച് നോട്ടീസിൽ പറഞ്ഞിരുന്നില്ല. വിരമിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് അദ്ദേഹത്തിന് സസ്പെൻഷൻ നോട്ടീസ് ലഭിച്ചത്. നിർമല സീതാരാമനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകിയതോടെ ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

എൻഫോഴ്സ്മെൻ്റ് ഡയറക്ട‌റേറ്റിനെ(ഇ.ഡി)ബി.ജെ.പി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നും ബാലമുരുകൻ രാഷ്ട്രപതിക്ക് എഴുതിയ കത്തിൽ സൂചിപ്പിച്ചിരുന്നു. ബി.ജെ.പി പ്രാദേശിക നേതാവിനെതിരെ പരാതി നൽകിയതിനെ തുടർന്ന് തമിഴ്‌നാട്ടിലെ രണ്ട് ദലിത് കർഷകർക്ക് ഇ.ഡി നോട്ടീസയച്ചതിന് പിന്നാലെയായിരുന്നു ബാലമുരുകൻ രാഷ്ട്രപതിക്ക് കത്തെഴുതിയത്.ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്(ജി.എസ്.ടി)ഡെപ്യൂട്ടി കമ്മീഷണറാണ് ബാലമുരുകൻ. നിർമല സീതാരാമൻ ഇ.ഡിയെ ബി.ജെ.ഡിയുടെ പോളിസി എൻഫോഴ്സസ്മെന്റ് ഡയറക്ട‌റേറ്റായി ഫലപ്രദമായി മാറ്റിയെടുത്തുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. ഈ സാഹചര്യത്തിൽ ധനകാര്യ മന്ത്രിയുടെ കസേരയിലിരിക്കാൻ അർഹതയില്ലാത്ത നിർമല സീതാരാമനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..സേലത്തെ അത്തൂരിലാണ് 70 പിന്നിട്ട ദലിത് കർഷക സഹോദരൻമാരായ കന്നയ്യന്നും കൃഷ്ണനും താമസിക്കുന്നത്. 2023 ജൂലൈയിലാണ് ഇവർക്ക് ഇ.ഡിയുടെ സമൻസ് ലഭിച്ചത്. എന്നാൽ എന്തിനാണ് നോട്ടീസ് അയച്ചത് എന്ന കാര്യം വ്യക്തമല്ല. അവർക്ക് സ്വന്തം ഗ്രാമത്തിൽ ആറര ഏക്കർ കൃഷി ഭൂമി സ്വന്തമായുണ്ട്. മാസത്തിൽ ആയിരം രൂപ പെൻഷൻ വാങ്ങുന്ന ഈ കർഷകരെ ഇ.ഡി ലക്ഷ്യംവെക്കുകയാണെന്നാണ് ആരോപണമുയർന്നത്. സേലത്തെ ബി.ജെ.പി നേതാവായ ഗുണശേഖരന് എതിരെ ഇരുവരും ഭൂമിതർക്കം സംബന്ധിച്ച് പരാതി നൽകിയിരുന്നു. തങ്ങളുടെ ഭൂമി അനധികൃതമായി ഗുണശേഖരൻ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി.കർഷകർക്കെതിരായ കേസ് അവസാനിപ്പിക്കുമെന്ന് ജനുവരി നാലിന് ഇ.ഡി അറിയിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. ബാലഗുരുകൻ്റെ ഭാര്യ പ്രവീണയായിരുന്നു കർഷകരുടെ അഭിഭാഷക. ഇ.ഡിയെ എങ്ങനെ ബി.ജെ.പിക്ക് ആയുധമാക്കി ഉപയോഗിക്കാമെന്നതിൻ്റെ ഉദാഹരണമാണ് കർഷകർക്കെതിരായ നടപടിയെന്ന് ബാലഗുരുകൻ കത്തിൽ സൂചിപ്പിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu