പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവിൽ വീണ്ടും പോലീസും കർഷകരും തമ്മിൽ സംഘർഷം. ബാരിക്കേഡുകൾ തകർക്കാൻ കർഷകർ ശ്രമിച്ചതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കർഷകർ ഡൽഹിയിലേക്ക് പോകുന്നത് തടയനായി അതിർത്തിയിൽ വൻ സന്നാഹമായിരുന്നു പോലീസ് ഒരുക്കിയിരുന്നത്.

21/02/24

കേന്ദ്രം മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ തള്ളിയ കർഷകർ ഇന്ന് രാവിലെ 11 ഓടെയായിരുന്നു ഡൽഹി ചലോ മാർച്ച് വീണ്ടും ആരംഭിച്ചത്. 1400 ഓളം കർഷകരാണ് അതിർത്തിയിൽ എത്തിയത്. 1200 ഓളം ട്രാക്ടർ ട്രോളികൾ, 300 കാറുകൾ, 10 മിനി ബസുകൾ എന്നിവയിലാണ് കർഷകർ ഇവിടേക്ക് വന്നത്.സർവ്വ സന്നാഹങ്ങളുമായിട്ടായിരുന്നു കർഷകർ എത്തിയത്. ഇരുമ്പുഷീറ്റുകൾ കൊണ്ട് പൊതിഞ്ഞ മണ്ണുമാന്തി യന്ത്രങ്ങൾ, കണ്ണീർവാതക ഷെല്ലുകളെ തടയാനായി വാഹനങ്ങളിൽ നനഞ്ഞ ചാക്കുകൾ, കണ്ണീർവാതകത്തെ തടയാനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെൽമറ്റുകൾ, ഹൈഡ്രോളിക് യന്ത്രങ്ങൾ തുടങ്ങിയവയെല്ലാം കർഷകർ കരുതിയിരുന്നു.
സമരം തുടങ്ങിയ ആദ്യ ഘട്ടത്തിൽ കർഷകർക്ക് നേരെ പോലീസ് വലിയ രീതിയിൽ കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസിന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ സകല മുന്നൊരുക്കങ്ങളും കർഷകർ നടത്തിയത്. അതേസമയം അതിർത്തിയിൽ ഏത് വിധേനയും കർഷകരെ തടയുമെന്നാണ് പോലീസ് നിലപാട്.
കർഷകർ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് തടയാനായി രാവിലെ മുതൽ തന്നെ വലിയ പോലീസ് സന്നാഹമായിരുന്നു അതിർത്തിയിൽ അണിനിരന്നിരുന്നത്. അതിർത്തികളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ പോലീസ് , അർധ സൈനിക വിഭാഗങ്ങളും തമ്പടിച്ചിട്ടുണ്ട്. കർഷകരെ തടയാനായി കോൺക്രീറ്റ് ബാരിക്കേഡുകളും മുള്ളുവേലികൾ, വലിയ ഷിപ്പിങ് കണ്ടെയ്നറുകൾ എന്നിവയെല്ലാം പോലീസ് സ്ഥാപിച്ചിട്ടുണ്ട്. കർഷകരുടെ വാഹനങ്ങൾ തടയാനായി കോൺക്രീറ്റിൽ ആണികളും പതിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന കർഷകർക്ക് ട്രാക്ടർ, ക്രെയിൻ, മണ്ണുമാന്തി യന്ത്രം എന്നിവ നൽകരുതെന്ന് നേരത്തേ പോലീസ് നിർദ്ദേശം നൽകിയിരുന്നു. ഇവ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് പോലീസിന് ഹരിയാണ പോലീസ് മേധാവി കത്ത് നൽകിയിരുന്നു. ക്രമസമാധാന നില തകർന്നെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരും പഞ്ചാബ് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ശംഭു അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന കർഷകർ കൊണ്ടുവന്ന ബുൾഡോസറുകളും മറ്റ് ഉപകരണങ്ങളും പോലീസ് ബാരിക്കേഡിംഗ് തകർക്കാൻ വിധത്തിലുള്ളവയാണെന്നും ഇവയെല്ലാം ഉപയോഗിച്ച് കർഷകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചാൽ പോലീസിനും അർദ്ധസൈനിക സേനയ്ക്കും ഗുരുതരമായ അപകടമുണ്ടാക്കുകയും ഹരിയാണയിലെ സുരക്ഷാ ക്രമീകരണങ്ങൾ തകരുമെന്നുമായിരുന്നു കത്തിൽ വ്യക്തമാക്കിയത്.
അതേസമയം ചർച്ചയ്ക്ക് വീണ്ടും താൽപര്യം അറിയിച്ച് കേന്ദ്രസർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. കർഷകരുടെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ച ചെയ്യാൻ തയ്യാറായാൽ മാത്രമേ പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നുമാണ് കേന്ദ്ര മന്ത്രി അർജുൻ മുണ്ട വ്യക്തമാക്കിയത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu