ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമൻ ക്യാൻസർ ബാധിതനാണെന്ന് വിവരം എറെ ഞെട്ടലോടെയാണ് ലോകം ചെവിക്കൊണ്ടത്. തൻ്റെ 73-ാം വയസ്സിലാണ് ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിക്കുന്നത് . ബേക്കിംങ്ഹാം കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയിലാണ് ചാൾസ് രാജാവ് അസുഖബാധിതനാണെന്ന് വിവരം ലോകം അറിഞ്ഞത്.
രാജാവിന് രോഗം സ്‌ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹത്തെ കാണാൻ എല്ലാം മറന്ന് അമേരിക്കയിൽ നിന്നും പറന്നെത്തിയിരിക്കുയാണ് ഹാരി രാജകുമാരൻ. ഇന്നലെ വൈകുന്നേരമാണ് ലൊസാഞ്ചലസിൽനിന്നും ഇളയമകനായ ഹാരി രാജകുമാരൻ ലണ്ടനിലെത്തിയത്.
തിങ്കളാഴ്ച്‌ചയാണ് ചാൾസ് രാജാവിന് കാൻസർ ആണെന്ന് ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി സ്ഥിരീകരിച്ചത് . പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പരിശോധനയിൽ അർബുദം ബാധിച്ചതായി കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. അതേസമയം ഏത് തരത്തിലുള്ള ക്യാൻസറാണ് ചാൾസ് രാജാവിനെ ബാധിച്ചിരിക്കുന്നതെന്ന വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല. അസുഖവുമായി ബന്ധപ്പെട്ട് ചികിത്സകൾ തുടരുകയാണെന്നും ചികിത്സകളോട് ചാൾസ് രാജാവ് പോസിറ്റീവായിട്ടാണ് പ്രതികരിക്കുന്നതെന്നും ബേക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് . 2022 സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞി അന്തരിച്ചതിനു പിന്നാലെയാണ് ചാൾസ് രാജാവായി സ്ഥാനമേറ്റത്.
രാജാവിന് രോഗം സ്‌ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹത്തെ കാണാൻ എല്ലാ പിണക്കങ്ങളും മറന്ന് അമേരിക്കയിൽ നിന്നും ഹാരി രാജകുമാരൻ ഇന്നലെ വൈകുന്നേരമാണ് ലണ്ടനിലെത്തിയത്.
സാന്ദ്രിഗ്രാമിലെ കൊട്ടാരത്തിലാകും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ഇന്നലെ ലണ്ടനിലെ ക്ലാരിൻസ് ഹൗസിൽനിന്നും സാന്ദ്രിഗ്രാമിലേക്ക് തിരിച്ച രാജാവ് വഴിയരികിൽ കാത്തുനിന്നവർക്കു നേരേ സന്തോഷവാനായി കൈവീശിയാണ് യാത്രയായത്. രാജകുടുംബവുമായി ഏറെനാളായി അകൽച്ചയിൽ കഴിയുന്ന ഹാരി രാജകുമാരൻ ഭാര്യയും മക്കളും ഒന്നുമില്ലാതെ തനിച്ചാണ് പിതാവിനെ കാണാൻ ലണ്ടനിലെത്തിയത്. രോഗനിർണയത്തെത്തുടർന്ന് രാജാവിൻ്റെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. എന്നാൽ ഭരണഘടനാപരമായ ചുമതലകളിൽ അദ്ദേഹം തുടരും എന്ന് അറിയിച്ചിട്ടുണ്ട് . ആഴ്‌ചതോറും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും മുടക്കമുണ്ടാകില്ല. നിരവധി ലോക നേതാക്കൾ രാജാവിന് വേഗത്തിലുള്ള രോഗമുക്‌തി ആശംസിച്ചും ആശങ്കകൾ പങ്കുവച്ചും സന്ദേശം അയച്ചിട്ടുണ്ട് .
© Copyright 2023. All Rights Reserved