പ്രതിപക്ഷ നേതാവ് ഒന്നാം പ്രതി; യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷത്തിൽ കേസെടുത്ത് പോലീസ്.

21/12/23

സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ കേസെടുത്ത് പോലീസ്. മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒന്നാം പ്രതി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് സതീശൻ അടക്കമുള്ളവർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തത്. സതീശനെ കൂടാതെ ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുകളാണ് എഫ്‌ഐആറിൽ ഉള്ളത്.


 കണ്ടാലറിയാവുന്ന മൂന്നുറിലേറെ പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ അക്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. അതേസമയം പോലീസ് കേസെടുത്തതിനെ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. ഞാൻ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണമെന്നാണ് സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്. നേരത്തെ പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല. പിന്നെയല്ലേ ഇപ്പോൾ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഭീരുവായ മുഖ്യമന്ത്രി എന്നായിരുന്നു നേരത്തെ സതീശൻ പിണറായിയെ വിശേഷിപ്പിച്ചത്. സതീശന്റെ അത്ര ധൈര്യം തനിക്കില്ലെന്നും, ഭയമുണ്ടോ എന്ന് സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും പിണറായി മറുപടി നൽകിയിരുന്നു.
അതേസമയം യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ മൂന്ന് പോലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. കന്റോൺമെന്റ് എസ്‌ഐ ഉൾപ്പെടെ എട്ട് പോലീസുകാർക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു. അക്രമസംഭവങ്ങളുടെ പേരിൽ 22 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ഡിസിസി ഓഫീസിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ തടഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നു മാർച്ച് നയിച്ചത്. നാല് മണിക്കൂറോളം നീണ്ടിരുന്നു സംഘർഷം. പോലീസ് സംയമനം പാലിച്ചിട്ടും യൂത്ത് കോൺഗ്രസുകാർ അടങ്ങിയില്ല. കല്ലും വടികളും ചെരിപ്പുമെറിഞ്ഞായിരുന്നു പ്രകോപനം.  പോലീസ് അഞ്ച് തവണയാണ് ജലപീരങ്കി പ്രിയോഗിച്ചത്. വനിതാ പ്രവർത്തകർ അടക്കം മതിൽ കടന്ന് സെക്രട്ടേറിയേറ്റിലേക്ക് പ്രവേശിക്കാനും ശ്രമിച്ചു. ഇവർ വലിയ വടികളെടുത്ത് പോലീസിനെ അടിക്കുകയും ചെയ്തു. ഇതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. കല്ലെറിഞ്ഞ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ ഇവരെ നേതാക്കൾ ഇടപെട്ട് വലിച്ചിറക്കി. കസ്റ്റഡിയിലെടുത്ത രണ്ട് പ്രവർത്തകരെ പോലീസ് വാഹനത്തിൽ നിന്ന് ബലമായി യൂത്ത് കോൺഗ്രസുകാർ പിടിച്ചിറക്കുകയായിരുന്നു. പിന്നീട് പോലീസ് ഡിസിസി ഓഫീസിലേക്ക് കയറുകയായിരുന്നു. ഒടുവിൽ ആരെയും കസ്റ്റഡിയിലെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടും കോൺഗ്രസ് മാറ്റുകയായിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu