പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

04/05/24

 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് അനൗദ്യോഗിക അവസാനം. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ 24 റൺസിന് തോറ്റതോടെയാണ് മുംബൈയുടെ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊൽക്കത്ത 19.5 ഓവറിൽ 169ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ മുംബൈ് 18.5 ഓവറിൽ 145ന് എല്ലാവരും പുറത്താവുകയായിരുന്നു.

-------------------aud---------------------------

ഐപിഎൽ തുടങ്ങും മുൻപ് തന്നെ ആരാധകർ കൈവിട്ട മുംബൈ ഇന്ത്യൻസിനു പ്ലേ ഓഫ് കാണാതെയുള്ള പുറത്താകൽ നൽകുന്ന തിരിച്ചടി ചെറുതല്ല. രോഹിതിനെ മാറ്റി ഹർദിക് പാണ്ഡ്യയെ നായകനാക്കാനുള്ള തീരുമാനത്തിൽ തുടങ്ങിയ അവരുടെ പിഴവ് ദയനീയ പ്രകടനത്തിനു കൂടി വഴിവെട്ടിയപ്പോൾ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് മാത്രം ബാക്കി.
നാല് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കാണ് മുംബൈയെ തകർത്തത്. 35 പന്തിൽ 56 റൺസ് നേടിയ സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറർ.  താരതമ്യേന കുഞ്ഞൻ വിജയലക്ഷത്തിനെതിരെ മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. പവർ പ്ലേ തീരും മുമ്പ് മൂന്നിന് 46 എന്ന നിലയിലായിരുന്നു മുംബൈ. ഇഷാൻ കിഷൻ (13), നമൻ ധിർ (11), രോഹിത് ശർമ (11) എന്നിവർക്കൊന്നും തിളങ്ങാൻ സാധിച്ചിരുന്നില്ല. സൂര്യയാവട്ടെ ഒരറ്റത്ത് പിടിച്ചുനിന്നു. എന്നാൽ മധ്യനിരയിൽ തിലക് വർമ (4), നെഹൽ വധേര (6), ഹാർദിക് പാണ്ഡ്യ (1) എന്നിവർ നിരാശപ്പെടുത്തി. പിന്നാലെ സൂര്യ - ടിം ഡേവിഡ് (24) സഖ്യം 49 റൺസ് ചേർത്തു. എന്നാൽ സൂര്യയെ പുറത്താക്കി 17-ാം ഓവറിൽ ആന്ദ്രേ റസ്സൽ കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിറകെ ഡേവിഡും മടങ്ങി. ജെറാൾഡ് കോട്‌സീ (8), പിയൂഷ് ചൗള (0) എന്നിവരെ പുറത്താക്കി സ്റ്റാർക്ക് മടക്കിയതോടെ കൊൽക്കത്ത വിജയമുറപ്പിച്ചു. ജസ്പ്രിത് ബുമ്ര (1) പുറത്താവാതെ നിന്നു. സ്റ്റാർക്കിന് പുറമെ വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, റസ്സൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊൽക്കത്ത 19.5 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു. വെങ്കടേഷ് അയ്യർ (52 പന്തിൽ 70), മനീഷ് പാണ്ഡെ (31 പന്തിൽ 42) എന്നിവരുടെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ആംഗ്കൃഷ് റഘുവൻഷി (13) മാത്രാണ് രണ്ടക്കം കണ്ട മറ്റുതാരം. മുംബൈക്ക് വേണ്ടി നുവാൻ തുഷാര, ജസ്പ്രിത് ബുമ്ര എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യക്ക് രണ്ട് വിക്കറ്റുണ്ട്. പരിതാപകരമായിരുന്നു കൊൽക്കത്തയുടെ തുടക്കം. 6.1 ഓവറിൽ അഞ്ചിന് 57 എന്ന നിലയിലായിരുന്നു അവർ. ആദ്യ ഓവറിൽ തന്നെ ഫിൽ സാൾട്ട് (5) മടങ്ങി. മൂന്നാം ഓവറിൽ രഘുവൻഷിയും അതേ ഓവറിൽ ശ്രേയസ് അയ്യരും (6) കൂടാരം കയറി. മൂവരേയും മടക്കിയത് തുഷായായിരുന്നു. സുനിൽ നരെയ്നെ (8) ഹാർദിക് ബൗൾഡാക്കി. റിങ്കു സിംഗാവാട്ടെ പിയൂഷ് ചൗളയ്ക്ക് റിട്ടേൺ ക്യാച്ച് നൽകി. പിന്നീടാണ് ടീമിനെ രക്ഷിച്ച കൂട്ടുകെട്ടുണ്ടായത്.  മനീഷ് - വെങ്കടേഷ് സഖ്യം 83 റൺസ് കൂട്ടിചേർത്തു. ഈ സീസണിൽ ആദ്യമായി അവസരം ലഭിച്ച മനീഷ് അവസരം ശരിക്കും മുതാലാക്കി. 31 പന്തുകൾ നേരിട്ട താരം രണ്ട് വീതം സിക്സും ഫോറും നേടി. പിന്നീടെത്തിയ ആന്ദ്രേ റസ്സൽ (7) റണ്ണൗട്ടായത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. രമൺദീപ് സിംഗ് (2), മിച്ചൽ സ്റ്റാർക്ക് (0) എന്നിവർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചതുമില്ല. അവസാന ഓവറിൽ വെങ്കടേഷ് ബൗൾഡായി. ബുമ്രയ്ക്കായിരുന്നു വിക്കറ്റ്. മൂന്ന് സിക്സും ആറ് ഫോറും താരത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. വൈഭവ് അറോറ (0) പുറത്താവാതെ നിന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu