ഫാഷിസത്തെ പരാജയപ്പെടുത്താൻ ഇൻഡ്യാ സഖ്യം വിജയിക്കണം എന്ന് എം.കെ സ്റ്റാലിൻ.പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ തമിഴ്‌നാട് സന്ദർശിക്കുന്നുണ്ടെങ്കിലും പരാജയഭീതി അദ്ദേഹത്തിൻ്റെ മുഖത്ത് കാണാമായിരുന്നുവെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി

01/03/24

ഫാഷിസത്തെ പരാജയപ്പെടുത്താനും വർഗീയ രാഷ്ട്രീയത്തിന് പൂർണ വിരാമമിടാനും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇൻഡ്യാ മുന്നണിക്കായി വിജയത്തിനായി പ്രവർത്തിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്‌തു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ അധികാരത്തിൽ നിന്നും താഴെയിറക്കുന്നതിനായി ജനാധിപത്യ യുദ്ധത്തിന് തയ്യാറെടുക്കാൻ തന്റെ 71-ാം ജന്മദിനത്തിന് മുന്നോടിയായി പാർട്ടി കേഡർക്ക് അയച്ച കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ തമിഴ്‌നാട് സന്ദർശിക്കുന്നുണ്ടെങ്കിലും പരാജയഭീതി അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നുവെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഡിഎംകെയെ തകർത്ത് തരിപ്പണമാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം താൻ വഹിക്കുന്ന പദവിക്ക് അപകീർത്തി വരുത്തി. ഡിഎംകെയെ തകർക്കാൻ തുടങ്ങിയവർക്ക് എന്ത് സംഭവിച്ചുവെന്നത് തമിഴ്‌നാടിന്റെ ചരിത്രത്തിലുണ്ടെന്നും കത്തിൽ പറയുന്നു. "ഞങ്ങളുടെ നേതാവ് കരുണാനിധി ഞങ്ങളെ അങ്ങനെയല്ല വളർത്തിയത്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ജനാധിപത്യ സംവിധാനത്തിൽ തുടരാൻ ബിജെപിക്ക് അവകാശമുണ്ട്. ഭരണകക്ഷിയെന്ന നിലയിൽ ബി.ജെ.പി പരാജയപ്പെട്ടതിനാൽ ബിജെപി ഒരു നല്ല പ്രതിപക്ഷമായി മാറട്ടെയെന്ന് ആശംസിക്കുന്നു." സ്റ്റാലിൻ പറഞ്ഞു. കേന്ദ്രപദ്ധതികൾക്ക് ഡിഎംകെ സർക്കാർ തടയിടുകയാണെന്ന മോദിയുടെ പരാമർശത്തെക്കുറിച്ചും സ്റ്റാലിൻ സൂചിപ്പിച്ചു. ദരിദ്രരുടെ മെഡിക്കൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളെ തകർക്കുന്ന ബലിപീഠമാണിതെന്ന് വാദിച്ചുകൊണ്ട് ദേശീയ യോഗ്യത-പ്രവേശന പരീക്ഷയെ (നീറ്റ്) തന്റെ പാർട്ടി എതിർത്തതായി അദ്ദേഹം വ്യക്തമാക്കി. ഒരു സംസ്ഥാന സർക്കാരിന് നൽകാനുള്ള ഫണ്ട് നൽകാതെ, വായ്പയെടുക്കുന്നതിൽ നിന്ന് തടയുകയും പ്രളയദുരിതാശ്വാസം പോലും നൽകാതിരിക്കുകയും ചെയ്‌ത മോദിക്ക് ഡിഎംകെയിൽ തെറ്റ് കണ്ടെത്താൻ കഴിയില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗൂഢാലോചനകളുടെ ലിസ്റ്റ് തമിഴ്‌നാട്ടിലെ ജനങ്ങളിലേക്ക് എത്തിക്കാൻ തന്റെ പാർട്ടി കേഡർമാരോട് ആഹ്വാനം ചെയ്‌ത സ്റ്റാലിൻ "ആളുകൾ ബോധവാന്മാരാണ്, നമ്മൾ അവരെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലും വിജയിക്കേണ്ടതുണ്ടെന്നും" പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu