ഫുട്‌ബോൾ മത്സരത്തിന് മുൻപ് ഭീകരാക്രമണ ഇരകൾക്കായി മൗനം ആചരിച്ചപ്പോൾ ഉയർന്നു കേട്ടത് ഹിറ്റ്‌ലർ ഉയർത്തിയ മുദ്രാവാക്യങ്ങൾ; അഞ്ച് കൊലപാതക കേസുകളിൽ പ്രതിചേർത്ത് സൗദി ഡോക്ടർ: കുടിയേറ്റ വിരുദ്ധ വികാരത്തിൽ ജ്വലിച്ച് ജർമനി

23/12/24

യൂറോപ്പ് വലതുപക്ഷത്തേക്ക് തിരിയുന്നതിന്റെ പ്രധാനകാരണം തീവ്രവാദമാണെന്ന വാദത്തിന് ബലമേകുന്ന മറ്റൊരു സംഭവം കൂടി ജർമ്മനിയിൽ നടന്നു. ഒരു ഫുട്‌ബോൾ മാച്ചിനിടെ, മാഗ്‌ഡെബർഗ് ക്രിസ്തുമസ് മാർക്കറ്റിൽ നടന്ന തീവ്രവാദി അക്രമണത്തിൽ മരണപ്പെട്ടവർക്കായി മൗനാഞ്ജലി അർപ്പിക്കുന്നതിനിടയിലായിരുന്നു സംഭവം. മൂന്നാം നിര ടീമുകളായ റോട് - വീസ് എസ്സെനിലെയും വി എഫ് ബി സ്റ്റട്ട്ഗാർട്ടിലെയും കളിക്കാർ, തല കുനിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

-------------------aud--------------------------------

എന്നാൽ, ഈ ഒരു മിനിറ്റ് നേരത്തെ മൗനം മുറിച്ചു കൊണ്ട് ഒരു മനുഷ്യൻ ഉച്ചത്തിൽ ഉയർത്തിയത് പഴയ ഹിറ്റ്‌ലർ കാല മുദ്രാവാക്യമായിരുന്നു, 'ജർമ്മനി ജർമ്മൻകാർക്ക്' എന്ന്. ജർമ്മനിയിലേക്ക് ജർമ്മൻ വംശജർ അല്ലാത്തവർക്ക് പ്രവേശനം നൽകരുത് എന്നാവശ്യപ്പെട്ടുകൊണ്ട് വർത്തമാനകാലത്ത് തീവ്ര വലതുപക്ഷക്കാർ ഉയർത്തുന്ന ഈ മുദ്രാവാക്യം ഒരുകാലത്ത് ഹിറ്റ്‌ലറും നാസികളും ഉപയോഗിച്ചിരുന്നതാണ്.
എന്നാൽ, ഉടനടി തന്നെ മറ്റൊരു വിഭാഗം 'നാസികൾ രാജ്യത്തിന് പുറത്ത് കടക്കുക' എന്ന മുദ്രാവാക്യവും ഉയർത്തി. 'മാഗ്‌ഡെബർഗ്, ശക്തമായി ഇരിക്കുക' എന്ന പ്ലക്കാർഡും അവർ ഉയർത്തി. വംശീയ വിവേചനത്തിനെതിരെ ഉടനടിയുണ്ടായ പ്രതികരണത്തെ റോട്ട് - വീസ് എസെൻ വക്താവ് പുകഴ്ത്തുകയും ചെയ്തു. കാണികളുടെയും ആരാധകരുടെയും വംശീയ വിവേചനത്തിനെതിരെയുള്ള പ്രതികരണം മനസിലെ സ്പർശിച്ചതായും വക്താവ് അറിയിച്ചു.
നാസി അനുകൂല മുദ്രാവാക്യം മുഴക്കിയ 57 കാരനായ ജർമ്മൻ പൗരനെ പിന്നീട് പോലീസ് സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയി. വെറുപ്പും വിദ്വേഷവും പടർത്താൻ ശ്രമിച്ചു എന്ന കുറ്റം ഇയാളിൽ ചാർത്തിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu