ബക്കിംഗ്ഹാം കൊട്ടാരത്തെ വഞ്ചിച്ച് ഭാര്യയ്ക്ക് പിന്നാലെ അമേരിക്കയിലേക്ക് പറന്ന ഹാരി രാജകുമാരന്റെ വിസ തുലാസിൽ; കോടതി അനുവദിച്ചാൽ വിസ റദ്ദാക്കാൻ റെഡിയായി ഡൊണാൾഡ് ട്രംപ്

29/01/25

ഹാരി രാജകുമാരന്റെ വിസ അപേക്ഷ സംബന്ധിച്ച രേഖകൾ പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യപ്പെടുന്ന പരാതിയിൽ, ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനു ശേഷം ഇതാദ്യമായി കോടതിയിൽ വിചാരണ ആരംഭിക്കാൻ തുടങ്ങുന്നു. ഹെറിറ്റേജ് ഫൗണ്ടേഷനാണ് പരാതി നൽകിയിരിക്കുന്നത്.

-------------------aud--------------------------------

2023 ൽ പുറത്തിറക്കിയ തന്റെ സ്പെയർ എന്ന പുസ്തകത്തിൽ താൻ ചെറുപ്പകാലത്ത് മയക്കു മരുന്ന് ഉപയോഗിച്ചതായി ഹാരി പരാമർശിച്ചിരുന്നു. അമേരിക്കയിൽ, വിസ ലഭിക്കുന്നതിന് ഇത് നിയമപരമായ തടസമാണ്. എന്നിട്ടും 2020 ൽ തന്റെ ഭാര്യയ്ക്കൊപ്പം അമേരിക്കയിൽ എത്താൻ ഹാരിക്ക് എങ്ങനെ സാധിച്ചു എന്നാണ് ഈ സംഘടന ഉയർത്തുന്ന ചോദ്യം.
കൊക്കെയ്ൻ, മരിജ്ജുവാന, സൈക്കെഡെലിക് മഷ്‌റൂം എന്നിവയൊക്കെ ഉപയോഗിച്ചതായാണ് ഹാരി തന്റെ ആത്മകഥയിൽ പറയുന്നത്. അതുകൊണ്ടു തന്നെ വിസയ്ക്കുള്ള അപേക്ഷയിൽ ഹാരി ഇതെല്ലാം മറച്ചു വെച്ചുകൊണ്ട് കള്ളം പറഞ്ഞിട്ടുണ്ടാകാം എന്നാണ് ഹെറിറ്റേജ് ആരോപിക്കുന്നത്. അതല്ലെങ്കിൽ, അന്നത്തെ ബൈഡൻ ഭരണകൂടം ഹാരിക്ക് അമേരിക്കയിലെക്ക് കുടിയേറാൻ പ്രത്യേക പരിഗണന നൽകിയിട്ടുണ്ടാകാം എന്നും അവർ പറയുന്നു. ഫെബ്രുവരി അഞ്ചിന് ബുധനാഴ്ച വാഷിംഗ്ടൺ ഡി സിയിലെ ഫെഡറൽ കോടതിയിൽ ഹാജരാകാനാണ് ജഡ്ജ് കാൾ ജെ നിക്കോൾസ് ഹെരിറ്റേജിന്റെ അഭിഭാഷകരോടും ഹാരിയോടും ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ സെപ്റ്റംബറിൽ സമാനമായ ആവശ്യമുന്നയിച്ച് ഹെറിറ്റേജ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റിക്കെതിരെ കേസ് നൽകിയിരുന്നു. ഹാരിയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട്, വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ നിരാകരിക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഈ കേസ്. എന്നാൽ തന്റെ ആദ്യ വിധിയിൽ ജഡ്ജ് നിക്കോൾസ്, ആ രേഖകൾ സ്വകാര്യമായി തന്നെ  ഇരിക്കട്ടെ എന്നായിരുന്നു പറഞ്ഞത്.
വിസയ്ക്ക് അപേക്ഷിച്ചവർ, അവർ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അപേക്ഷയിൽ വ്യക്തമാക്കേണ്ടതുണ്ട്. അത് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ അവരെ നാടുകടത്താം. ഈ മയക്കു മരുന്ന് ഉപയോഗത്തെ കുറിച്ച് ഹാരി, തന്റെ വിസ അപേക്ഷയിൽ പറഞ്ഞിട്ടുണ്ടോ എന്ന് അറിയുന്നതിനാണ് ഹെറിറ്റേജ് ഇപ്പോൾ കേസ് നൽകിയിരിക്കുന്നത്. വിസ അപേക്ഷയിൽ തെറ്റായ വിവരമാണ് നൽകിയതെന്ന് കണ്ടെത്തിയാൽ, താൻ പ്രസിഡണ്ടാണെങ്കിൽ ഹാരിയെ നാടുകടത്തുമെന്ന് നേരത്തെ  പ്രസിഡണ്ട് ട്രംപ് പറഞ്ഞിരുന്നു.
എലിസബത്ത് രാജ്ഞിയെ ചതിച്ച വ്യക്തിയാണ് ഹാരി രാജകുമാരൻ എന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ, ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. അത് ക്ഷമിക്കാനാകാത്ത തെറ്റാണെന്നും, താൻ ഒരിക്കലും ഹാരിയെ സംരക്ഷിക്കുകയില്ലെന്നും അന്ന് സൺഡേ എക്സ്പ്രസ്സിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. ഹാരിയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിടണമെന്ന് ഹെരിറ്റേജ് ട്രംപിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu