ബിൽക്കീസ് ബാനോ കേസ്: മുംബൈ സ്പെഷൽ കോടതി നിലപാട് നിർണായകം

12/01/24

ബിൽക്കീസ് ബാനോ കേസിൽ മോചിപ്പിക്കപ്പെട്ട
കുറ്റവാളികളായ 11 പേരും രണ്ടാഴ്ചയ്ക്കകം ജയിലിലേക്കു മടങ്ങണമെന്നാണ് കഴിഞ്ഞ 8ന് സുപ്രീം കോടതി നിർദേശിച്ചത്. ജയിലിൽ എത്തിയ കുറ്റവാളികൾ വീണ്ടും മോചനത്തിന് അപേക്ഷിച്ചാൽ മഹാരാഷ്ട്രയിലെ കുറ്റവാളി മോചന നയമാണ് ബാധകമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.

-------------------aud--------------------------------fcf308
മഹാരാഷ്ട്രയിൽ 2008 ഏപ്രിൽ 11 മുതൽ പ്രാബല്യത്തിലുള്ള മോചന നയം അനുസരിച്ച് ശിക്ഷിക്കപ്പെട്ടവരുടെ മോചനാപേക്ഷ പരിഗണിക്കപ്പെടുക 28 വർഷം കഴിഞ്ഞാണ്.
കൊലപാതകവും ലൈംഗികപീഡനവും കടുത്ത ആക്രമണവും കുറ്റങ്ങളായുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ മോചനാപേക്ഷ പരിഗണിക്കപ്പെടാനാണ് 28 വർഷം എന്ന കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ഇടയ്ക്കിടെ ജയിലിൽനിന്നു ലഭിച്ചിട്ടുള്ള വിടുതലും കേസിൽ അറസ്‌റ്റിലായശേഷം ശിക്ഷിക്കപ്പെടും മുൻപ് തടവിലായിരുന്നതും ഉൾപ്പെടെ ചേർത്താണ് 28 വർഷം കണക്കാക്കുക. അതേസമയം ഇവർ 14 വർഷമെങ്കിലും ജയിലിൽ കഴിഞ്ഞിരിക്കണം. മോചനാപേക്ഷ പരിഗണിക്കേണ്ടത് മഹാരാഷ്ട്ര
സർക്കാരാണെങ്കിലും നിർണായകമാവുക പ്രതികളെ ശിക്ഷിച്ച മുംബൈ സ്പെഷൽ കോടതിയുടെ നിലപാടാണ്.
തീരുമാനമെടുക്കുമ്പോൾ പരിഗണിക്കാവുന്ന വെറുമൊരു ഘടകമല്ല, അടിസ്ഥ‌ാനമാക്കേണ്ട പ്രധാന സംഗതിയാണ് ശിക്ഷിച്ച കോടതിയുടെ നിലപാടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബിൽക്കീസ് കേസിൽ കുറ്റവാളികൾ മോചനം അർഹിക്കുന്നില്ലെന്നാണ് മുംബൈ കോടതി നേരത്തേ നൽകിയിട്ടുള്ള റിപ്പോർട്ട്. ഇത് ഗുജറാത്ത് സർക്കാർ അവഗണിച്ചിരുന്നു. അപേക്ഷ തീർപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന് വിവേചനാധികാരമുണ്ട്. എന്നാൽ, ഇത് തോന്നും പോലെ പ്രയോഗിക്കാവുന്ന അധികാരമല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ കുറ്റവാളികൾ മുങ്ങിയതായാണ് വിവരം. കുറ്റവാളികളിലൊരാളായ രാധേശ്യാം ഷായെക്കുറിച്ച് 15 മാസമായി വിവരമൊന്നുമില്ലെന്നാണ് പിതാവ് ഭഗവാൻദാസ് ഷാ പറയുന്നത്. മോചനം നൽകിയപ്പോഴുള്ള വ്യവസ്‌ഥയനുസരിച്ച് ഇയാൾ മോചനദിവസം മുതൽ ഒരു വർഷത്തേക്ക് മാസത്തിലൊരിക്കൽ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണമായിരുന്നു. കുറ്റവാളി എവിടെയെന്ന് കഴിഞ്ഞ ഓഗസ്‌റ്റ് വരെ പൊലീസിന് അറിയാമായിരുന്നോ എന്ന ചോദ്യമുണ്ട്. മറ്റു കുറ്റവാളികളിൽ 8 പേർ ഇപ്പോൾ എവിടെയെന്ന് വ്യക്‌തമായ വിവരമില്ലെന്നാണ് ഇവരുടെ അയൽവാസികൾ പറയുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu