ഇന്ത്യ ഉൾപ്പെടുന്ന സാമ്പത്തികസഹകരണ
കൂട്ടായ്‌മയായ ബ്രിക്‌സിൽ 5 രാജ്യങ്ങൾ കൂടി സ്‌ഥിരാംഗങ്ങളാകും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണു നിലവിൽ സ്‌ഥിരാംഗങ്ങൾ. പുതുവർഷദിനത്തിൽ ഈജിപ്ത്, ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ കൂടി ചേർന്നതോടെ ബ്രിക്‌സ് 10 അംഗ കൂട്ടായ്മയായി.
കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ ജൊഹാനസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ അർജൻ്റീന അടക്കം 6 രാജ്യങ്ങൾക്കു 2024 മുതൽ സ്‌ഥിരാംഗത്വം നൽകാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ബ്രിക്സിൽനിന്നു പിൻമാറുന്നതായി കഴിഞ്ഞ ആഴ്ച്‌ച അർജന്റീനയുടെ പുതിയ പ്രസിഡൻ്റ് ഹവിയർ മിലേ വ്യക്തമാക്കി.
2006 ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നു രൂപീകരിച്ച ബ്രിക്, 2010 ൽ ദക്ഷിണാഫ്രിക്ക കുടി ചേർന്നതോടെയാണു ബ്രിക്‌സ് ആയി പുനർനാമകരണം ചെയ്‌തത്. അധ്യക്ഷപദവി നിലവിൽ റഷ്യക്കാണ്.
ബഹുസ്വരതയിലും പരമാധികാര തുല്യതയിലും ഊന്നിയ ആഗോള വികസനവും സുരക്ഷയുമാണു കൂട്ടായ്‌മയുടെ ലക്ഷ്യമെന്നു റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പുതിയ അംഗങ്ങളുടെ പ്രഖ്യാപനം നടത്തവേ പറഞ്ഞു.
© Copyright 2023. All Rights Reserved