നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നാണ് മലയാള കവി എഴുതിയതെങ്കിലും ബ്രിട്ടനിലെ കാര്യം അങ്ങനെയല്ലെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ബ്രിട്ടനിലെ നാട്ടിൻപുറങ്ങളിൽ വംശീയത കൂടുതലാണെന്നാണ് ചില ചാരിറ്റി സംഘടനകളുടെ റിപ്പോർട്ടുകൾ പറയുന്നത്. വെള്ളക്കാരായി ജനിച്ചു പോയതിൽ കുറ്റബോധം തോന്നേണ്ടതില്ലെന്ന് ഈ റിപ്പോർട്ടിന് പ്രതികരണവുമായി മുൻ ഹോം സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുവെല്ല ബ്രേവർമാനും രംഗത്തെത്തി. എന്തും വംശത്തിന്റെയും നിറത്തിന്റെയും കണ്ണിലൂടെ വിലയിരുത്തുന്ന ഇടതുപക്ഷ സ്വത്വ രാഷ്ട്രീയത്തിന്റെ ഭാമാണ് റിപ്പോർട്ടെന്നും സുവെല്ല ബ്രേവർമാൻഅതേസമയം, ഈ റിപ്പോർട്ടിലുള്ള കാര്യം തെറ്റാണെന്നല്ല, അപകടകരമാണെന്നാണ് പറയേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. വെള്ളക്കാർക്ക് ആവശ്യമില്ലാതെ മനസ്സിൽ കുറ്റബോധം ജനിപ്പിക്കുന്നത് നമ്മൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അവർ ടെലെഗ്രാഫിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. വംശീയതെയുടെ വിമർശനങ്ങൾ, വെള്ളക്കാർക്ക് കിട്ടുന്ന മുന്തിയ പരിഗണന എന്നിവയെല്ലാം ഇടതുപക്ഷ തീവ്രവാദത്തിന്റെ ഭാഗമാണെന്നും അവർ എഴുതുന്നു. ആവശ്യമില്ലാതെ വംശീയത ഉയർത്തി, വംശീയ ന്യുനപക്ഷങ്ങളെ അവരുടെ കഴിവുകളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ, ചർമ്മത്തിന്റെ നിറത്തിൽ വിലയിരുത്തണം എന്നൊരു മാനസിക നില കൊണ്ടുവരികയാണ് ഇത്തരം പ്രചാരണങ്ങളിലൂടെ എന്നും അവർ പറയുന്നു.ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വൃത്തികെട്ട സ്വത്വരാഷ്ട്രീയ തന്ത്രങ്ങളിൽ ഒന്നാണ് ഈ പ്രചാരണം എന്നും കൺസർവേറ്റീവ് പാർട്ടിയിലെ അറിയപ്പെടുൻഞ്ഞ വലതുപക്ഷക്കാരിയായ സുവെല്ല ബ്രേവർമാൻ പറഞ്ഞു. എന്തിനെയും വംശത്തിന്റെയോ, നിറത്തിന്റെയോ, ലിംഗഭേദത്തിന്റെയോ ലെൻസിലൂടെ മാത്രം കാണുവാനുള്ള ത്വരയാണിത്. എന്നിട്ട് സ്വയം ഇരവാദം ഉയർത്തി, പ്രതിയെന്ന് ആരോപിക്കപ്പെടുന്നവന് നേരെ വിരൽ ചൂണ്ടുക.സാമ്രാജ്യത്വ ശക്തികൾ എന്നോ, പുരുഷാധിപത്യമെന്നോ ഒക്കെ ഓമനപേരുകൾ വിളിച്ചു കൂകി സമൂഹത്തിനെ വിഭജിക്കാൻ ഇറങ്ങിയിരിക്കുകയാണ് ചിലർ എന്ന് പറഞ്ഞ സുവെല്ല, ആളുകൾക്കിടയിൽ ഒരുതരം സാംസ്‌കാരിക ഭയം ജനിപ്പിക്കുകയാണെന്നും ആരോപിച്ചു. 1960 കളിൽ ബ്രിട്ടനിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജരായ മാതാപിതാക്കളുടെ മകളായ സുവെല്ല ബ്രേവർമാൻ പറഞ്ഞത് ഒട്ടനവധി തവണ താൻ ബ്രിട്ടീഷ് ഗ്രാമങ്ങളിൽ ഒഴിവുകാലം ആഘോഷിക്കാൻ പോയിട്ടുണ്ടെന്നും ഇതുവരെ വംശീയ വിവേചനം അനുഭവിച്ചിട്ടില്ല എന്നുമാണ്.വൈൽഡ് ലൈഫ്, ആൻഡ് കണ്ട്രി സൈഡ് ല്ങ്കിന്റെ റിപ്പോർട്ടിലാണ് ബ്രിട്ടീഷ് ഗ്രാമപ്രദേശങ്ങളിൽ വംശീയത വളരെയധികമാണെന്ന് പറഞ്ഞിട്ടുള്ളത്. കൃഷിയിടങ്ങളിലേക്ക് വംശീയ ന്യുനപക്ഷങ്ങളുടെ പ്രവേശനം നിഷേധിക്കപ്പെട്ടേക്കാമെന്നും ഇതിൽ പറയുന്നു. ഏറെ വിവാദങ്ങൾക്ക് കാരണമായ റിപ്പോർട്ട് റേസ് ആൻഡ് കമ്മ്യുണിറ്റി പാർലമെന്ററി കമ്മിറ്റിയിലെ എം പിമാർക്ക് സമർപ്പിച്ചിട്ടുണ്ട്
© Copyright 2023. All Rights Reserved