കോവിഡ് വാക്‌സിനുകൾക്കു ദൂഷ്യ ഫലങ്ങൾ ഉണ്ടെന്ന തരത്തിൽ ലോക വ്യാപകമായി ആശങ്കകൾ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ബ്രിട്ടനിൽ മാത്രം കോവിഡ് വാക്‌സിൻ സ്വീകരിച്ചത് മൂലം പരുക്കേൽക്കുകയോ, പ്രിയപ്പെട്ടവർ ആരെങ്കിലും മരിക്കുകയോ ചെയ്തതായി റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 17,000 കടന്നതായാണ് ഏറ്റവും പുതിയ ഗവൺമെന്റ് ഡാറ്റ വ്യക്തമാക്കുന്നത്.
-------------------aud--------------------------------
വാക്‌സിനുകൾ മൂലം അപകടം പറ്റിയവർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് മന്ത്രിമാർ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക വാക്‌സിൻ ഡാമേജ് പേയ്‌മെന്റ് സ്‌കീം പ്രകാരം കേവലം 194 പേർക്കാണ് ഇത് ലഭിച്ചത്.
എംആർഎൻഎ വാക്‌സിനുകളുമായി ബന്ധപ്പെട്ട ഭയപ്പെടുത്തുന്ന സിൻഡ്രോം കണ്ടെത്തിയ യേൽ യൂണിവേഴ്‌സിറ്റിയിലെ യുഎസ് ശാസ്ത്രജ്ഞരാണ് ഞെട്ടൽ സമ്മാനിക്കുന്നത്. ബ്രിട്ടനിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ച ഫിസർ, മോഡേണ വാക്‌സിനുകൾ ഈ രീതിയിൽ നിർമ്മിച്ചവയാണ്. ബ്രെയിൻ ഫോഗ്, തലചുറ്റൽ, ചെവിയിൽ തുടർച്ചയായുള്ള മൂളൽ, വ്യായാമം ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് 'പോസ്റ്റ്-വാക്‌സിനേഷൻ സിൻഡ്രോമിൽ' ഗവേഷകർ റിപ്പോർട്ട് ചെയ്തത്. ചില ആളുകളിൽ സുപ്രധാനമായ ബയോളജിക്കൽ മാറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇമ്മ്യൂൺ സെല്ലുകളിലെ മാറ്റങ്ങൾ, രക്തത്തിൽ കൊറോണാവൈറസ് പ്രോട്ടീനുകളുടെ സാന്നിധ്യം എന്നിവയാണ് വർഷങ്ങൾക്ക് ശേഷവും നിലകൊള്ളുന്നത്. കൂടാതെ അധികം ചലനമില്ലാതെ കിടന്നിരുന്ന എപ്സ്റ്റീൻ ബാർ വൈറസുകളുടെ തിരിച്ചുവരവിനും ഈ അവസ്ഥ കാരണമാകുന്നുണ്ട്. പഠനത്തിന്റെ പൂർണ്ണ വിവരങ്ങൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.
© Copyright 2024. All Rights Reserved