ബ്രിട്ടനിൽ ശമ്പള അടിസ്ഥാനത്തിൽ വിസാ നിയമങ്ങൾ ;ആശ്രിതരെ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 29,000 ശമ്പളമെന്നത് ഏപ്രിൽ 11 മുതൽ പ്രാബല്യത്തിൽ

31/01/24

ബ്രിട്ടനിലേക്കുള്ള നിയമപരമായ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നേരത്തേ പാസ്സാക്കിയ പുതിയ ബില്ലുകൾ ആഴ്ച്ചകൾക്കുള്ളിൽ നിലവിൽ വരും.വിദേശ തൊഴിലാളികൾക്ക് വിസ ലഭിക്കാൻ ആവശ്യമായ പുതുക്കിയ മിനിമം വേതനം ഉൾപ്പടെയുള്ളവയാണ് ഈ നിയമങ്ങൾ. ബ്രിട്ടനിലേക്ക് വരുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിരവധി നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് കഴിഞ്ഞ ഡിസംബറിലായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. കെയർ വർക്കർമാർക്ക് യു കെയിലേക്ക് കുടുംബാംഗങ്ങളെയോ ആശ്രിതരെയോ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണം മാർച്ച് 11 മുതൽ നിലവിൽ വരും. അതുപോലെ, കുടിയേറ്റക്കാരെ സ്പോൺസർ ചെയ്യുന്നതിന് കെയർ ദാതാക്കൾക്ക് കെയർ ക്വാളിറ്റി കമ്മീഷനിൽ റെജിസ്റ്റർ ചെയ്യുന്നതിനുള്ള നിബന്ധനയും അതേ ദിവസം പ്രാബല്യത്തിൽ വരും.അതുപോലെ, യു കെയിലേക്ക് സ്‌കിൽഡ് വർക്കർ വിസ ലഭിക്കുന്നതിനുള്ള മിനിമം വേതനം നിലവിലെ 26,200 പൗണ്ടിൽ നിന്നും 38,7000 പൗണ്ട് ആയി ഉയരുന്നത് ഏപ്രിൽ 4 മുതൽ ആയിരിക്കും.അതുപോലെ യു കെയിൽ ജോലി ചെയ്യുന്നവർക്ക് ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിനുള്ള ഫാമിലി വിസക്ക് ആവശ്യമായ മിനിമം വേതനവും വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ 18,600 പൗണ്ട് എന്നതിൽ നിന്നും ഇത് 29,000 പൗണ്ട് ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ മാറ്റം ഏപ്രിൽ 11 മുതലായിരിക്കും നിലവിൽ വരിക. എന്നാൽ, ഈ മിനിമം തുക 29,000 പൗണ്ടിൽ നിന്ന് എപ്പോൾ വർദ്ധിപ്പിക്കും എന്നതിനെ കുറിച്ച് വ്യക്തമായ ഒരു തീയ്യതി വെളിപ്പെടുത്തിയിട്ടില്ല.കഴിഞ്ഞ വർഷം ആദ്യമായി ഈ നടപടികൾ പ്രഖ്യാപിച്ചപ്പോൾ ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി ഏറെ ആരോപണങ്ങൾക്ക് വിധേയമായിരുന്നു. അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, ജൂനിയർ ഡോക്ടർമാർ എന്നിവർ ഉൾപ്പടെ പ്രൊഫഷണൽ രംഗത്ത് ജോലി ചെയ്യുന്ന പലർക്കും വിദേശങ്ങളിലുള്ള പ്രിയപ്പെട്ടവരെ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ കഴിയില്ല എന്നതായിരുന്നു പ്രധാനമായി ഉയർന്ന ആരോപണംഅതേസമയം, നിലവിൽ യു കെയിൽ താമസിക്കുന്ന കുടുംബങ്ങൾക്കും, ഈ മിനിമം വേതനം ഇല്ലെങ്കിൽ, വിസ കാലാവധി കഴിഞ്ഞ് പുതുക്കുമ്പോൾ എന്ത് സംഭവിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതും പ്രതിഷേധത്തിന് കാരണമായി. എന്നാൽ, ഇതിനോടകം വിസ നീട്ടാനായി നൽകിയിട്ടുള്ള അപേക്ഷകൾ പഴയ നിയമത്തിന്റെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുമെന്ന് ജെയിംസ് ക്ലെവർലി വ്യക്തമാക്കിയിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu