ഇംഗ്ലണ്ടിലെ എൻഎച്ച്എസിനായി തയ്യാറാക്കിയ വർക്ക്‌ഫോഴ്‌സ് പ്ലാൻ പ്രകാരം 2025-ൽ ലക്ഷ്യമിട്ട നഴ്‌സുമാരിൽ 10,000-ലേറെ പേരുടെ കുറവ് നേരിടുമെന്ന് കണക്കുകൾ. സ്റ്റുഡന്റ് നഴ്‌സുമാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ വലിയ ഇടിവാണ് ഇതിന് കാരണമാകുന്നത്. ഈ ട്രെൻഡ് തുടർന്നാൽ അടുത്ത രണ്ട് വർഷത്തിൽ ലക്ഷ്യമിട്ട തോതിൽ നിന്നും എൻഎച്ച്എസിൽ 10,952 നഴ്‌സിംഗ് വിദ്യാർത്ഥികളുടെ കുറവ് നേരിടും. ഇത് വിദേശ നഴ്‌സുമാരെ കൂടുതൽ ആശ്രയിക്കാനിടയാകും.
-------------------aud--------------------------------
വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിലുള്ള കുറവ് മൂലം ഇംഗ്ലണ്ടിലെ ഹെൽത്ത് സർവ്വീസിൽ വർക്ക്‌ഫോഴ്‌സ് പ്ലാൻ ഫലപ്രദമാകാതെ പോകുമെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നൽകി. ഇത് പരിഗണിച്ച് അടുത്ത ഗവൺമെന്റിനോട് പ്രശ്‌നം പരിഹരിക്കാനുള്ള നടപടി തയ്യാറാക്കാനാണ് യൂണിയൻ ആവശ്യപ്പെടുന്നത്.
2025-26 ഇൻടേക്കിൽ സ്റ്റുഡന്റ് നഴ്‌സ് ആപ്ലിക്കേഷനിൽ വർദ്ധനവ് സൃഷ്ടിക്കാനുള്ള പ്ലാൻ വേണമെന്നും ആർസിഎൻ പറയു്‌നനു. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച എൻഎച്ച്എസ് ലോംഗ് ടേം വർക്ക്‌ഫോഴ്‌സ് പ്ലാൻ പ്രകാരം ഇംഗ്ലണ്ട് എൻഎച്ച്എസിലെ നഴ്‌സുമാരുടെ എണ്ണം 2036-37 വർഷമാകുമ്പോൾ 350,000 എന്നതിൽ നിന്നും ഏകദേശം 550,000 എന്ന നിലയിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
കൂടാതെ 2031-32 വർഷത്തോടെ നഴ്‌സിംഗ് സീറ്റുകൾ 80% വർദ്ധിപ്പിച്ച് 53,858 ആയി ഉയർത്തുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഇംഗ്ലണ്ടിൽ നഴ്‌സിംഗ് കോഴ്‌സുകളിൽ ചേർന്ന വിദ്യാർത്ഥികളുടെ എണ്ണം ശരാശരി 6.7% കുറയുകയാണ് ചെയ്തതെന്ന് ആർസിഎൻ മുന്നറിയിപ്പ് നൽകി.
© Copyright 2023. All Rights Reserved