കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ലൈബീരിയൻ ചരക്കുകപ്പലായ ‘എംവി ലില നോർഫോൾക്’ മോചിപ്പിക്കാൻ ഇന്ത്യൻ നാവികസേന നടത്തിയത് ചടുലനീക്കം. കടൽക്കൊള്ളക്കാർക്കുള്ള ഇന്ത്യയുടെ താക്കീത് കൂടിയായിരുന്നു ഇന്നലത്തെ ഓപ്പറേഷൻ. 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാർ സഹിതം കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മണിക്കൂറുകൾക്കുള്ള നാവികസേനയ്ക്ക് മോചിപ്പിക്കാനായിരുന്നു.ഇന്നലെ വൈകിട്ടാണ് കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചിയതായി വിവരം ലഭിച്ചത്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ നാവികസേനയുടെ കമാൻഡോ സംഘം കപ്പൽ മോചിപ്പിച്ചു.
============aud===============
കൊള്ളക്കാരിൽ നിന്ന് കപ്പൽ ഇന്ത്യൻ നാവികസേനാ കമാൻഡോകൾ മോചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ നാവികസേനയാണ് ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിനു സമീപത്തേക്ക് നേവിയുടെ ‘മാർക്കോസ്’ കമാൻഡോ സംഘം സ്പീഡ് ബോട്ടിൽ എത്തുന്നതു മുതലുള്ള ദൃശ്യങ്ങളാണ് ഇതിലുള്ളത്. നാവികസേനയുടെ ഹെലികോപ്റ്ററുകൾ കപ്പലിന് മുകളിൽ എത്തിയ ശേഷമാണ് ഓപ്പറേഷൻ ആരംഭിച്ചത്.കപ്പലിനു സമീപമെത്തി കമാൻഡോകൾ ഡെക്കിലേക്കു കയറുന്നത് ഉൾപ്പെടെ ഓപ്പറേഷന്റെ ഭാഗമായിട്ടുള്ള നീക്കങ്ങൾ ദൃശ്യങ്ങളിലുണ്ട്. . ഓപ്പറേഷന്റെ ഭാഗമായിരുന്ന ഹെലികോപ്റ്ററിൽനിന്ന് പകർത്തിയതാണ് ഈ ദൃശ്യങ്ങൾ കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരെ കമാൻഡോകൾ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. മോചിപ്പിച്ച കപ്പൽ ഏറ്റവും അടുത്തുള്ള തുറമുഖത്തേക്ക് വ്യോമസേനയുടെ അകമ്പടിയിൽ എത്തിച്ചിട്ടുണ്ട്. യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈയാണ് രക്ഷാദൗത്യത്തിനായി നാവികസേനാ ഉപയോഗിച്ചത്. തട്ടിയെടുത്ത കപ്പൽ ഉപേക്ഷിച്ചു പോകാൻ കമാൻഡോ സംഘം കടൽക്കൊള്ളക്കാർക്ക് ശക്തമായ മുന്നറിയിപ്പു നൽകിയിരുന്നു . വ്യാഴാഴ്ച വൈകിട്ടാണു കപ്പൽ റാഞ്ചിയ വിവരം ബ്രിട്ടീഷ് സൈനിക ഏജൻസിയായ ”യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷൻസ്” പുറത്തുവിട്ടത്. കപ്പൽ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടൻ ഇന്ത്യൻ നാവികസേന നടപടികൾ ആരംഭിച്ചിരുന്നു. ഐ.എൻ.എസ്. ചെന്നൈയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു.ബ്രസീലിൽനിന്ന് ബഹ്‌റൈനിലേക്ക് പോകുന്നതിനിടെയാണ് സോമാലിയയിൽനിന്ന് 300 നോട്ടിക്കൽ െമെൽ കിഴക്ക് നിന്ന് ആറംഗ സായുധ സംഘം കപ്പൽ റാഞ്ചിയത്. ചരക്കുകപ്പലുകൾക്കു നേരേ ഡ്രോൺ ആക്രമണമുൾപ്പെടെ പതിവായതോടെ, സുരക്ഷയൊരുക്കാൻ ഇന്ത്യ കൂടുതൽ നാവികസേനാ കപ്പലുകൾ സമുദ്രപാതകളിൽ വിന്യസിച്ചിട്ടുണ്ട്.
© Copyright 2023. All Rights Reserved