അമേരിക്കയുടെ നാസയും ഇന്ത്യയുടെ ഐ.എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ ‘നിസാർ’ (നാസ-ഇസ്റോ സിന്തറ്റിക് അപേർച്ചർ റഡാർ) ജനുവരിയിൽ തന്നെ വിക്ഷേപിക്കും. കൃത്യമായ തീയതി വൈകാതെ ഐ.എസ്.ആർ.ഒ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.കാർഷിക ഭൂപടങ്ങൾ, മണ്ണിടിച്ചിൽ - ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ, ഹിമാലയ പർവതത്തിലെ മഞ്ഞുരുകലിൻറെ വ്യാപ്തി, ഭൂമിയിലെ ആവാസ വ്യവസ്ഥ, ഭൂപ്രതലത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവുടെ നിരീക്ഷണങ്ങൾക്കാണ് ‘നിസാർ’ ഉപഗ്രഹം ഉപയോഗിക്കുക.
-------------------aud--------------------------------fcf308
ഭൂകമ്പം, അഗ്നിപർവത സ്‌ഫോടനങ്ങൾ, സമുദ്രനിരപ്പ് ഉയരൽ എന്നീ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകാനും ഉപഗ്രഹത്തിന് സാധിക്കും. ഏത് കാലാവസ്ഥയിലും മേഘപാളികളെ മറികടന്ന് ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങൾ പകർത്താൻ ഉപഗ്രഹത്തിന് കഴിയും.
2014ലാണ് ഉപഗ്രഹത്തിൻറെ നിർമാണം കാലിഫോർണിയയിലെ നാസ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിൽ ആരംഭിച്ചത്. നിർമാണം പൂർത്തിയാക്കിയ ഉപഗ്രഹം വിമാനമാർഗം ബംഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. 2,800 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിക്കുക. മൂന്നു വർഷമാണ് ദൗത്യത്തിൻറെ കാലാവധി..
© Copyright 2023. All Rights Reserved