മയക്കുവെടി വെച്ച് മാനന്തവാടിയിൽ നിന്നും പിടികൂടിയ കാട്ടാന ചരിഞ്ഞു. ആന ചെരിഞ്ഞത് മാനന്തവാടിയിൽ നിന്നും കർണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച ശേഷമാണ്. ദാരുണമായ സംഭവം ഇന്ന് പുലർച്ചെയാണ് ഉണ്ടായത്. ആന ചരിയാനുണ്ടായ കാരണം വ്യക്തമല്ല. കർണാടക പ്രിൻസിപ്പിൽ ഫോറസ്റ്റ് കൺസർവേറ്റർ ആന ചരിഞ്ഞതായി സ്ഥിരീകരിച്ചു.ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആനയുടെ പരിക്ക്, ശാരീരിക അവസ്ഥ എന്നിവ വിശദമായി പരിശോധിക്കും. ആനയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്തും. ർണാടകയിലെയും കേരളത്തിലെയും കവെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. ആന 2 തവണ 20 ദിവസത്തിനിടെ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. മറ്റെന്തെങ്കിലും പരിക്കുകൾ ആനയക്ക് ഉണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
മാന്തവാടിയിൽ നിന്നും കർണാടക വനംവകുപ്പിൻറെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിൽ ആനയെ എത്തിച്ചിരുന്നത് പതിനേഴര മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് . ആന പൂർണ ആരോഗ്യവാനാണെന്നായിരുന്നു നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ചരിഞ്ഞുവെന്ന വിവരം അധികൃതർ സ്ഥിരീകരിക്കുന്നത്. ഇന്നലെ പുലർച്ചെ മുതൽ തണ്ണീർ കൊമ്പൻ എന്ന പേരുള്ള കാട്ടാനയെ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങി. രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടാനായത്. തുടർന്ന് എലിഫൻറ് ആംബുലൻസിൽ കർണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തണ്ണീർ കൊമ്പൻറെ പ്രാഥമിക പരിശോധനകൾക്കു ശേഷം കാട്ടിലേക്ക് തുറന്നുവിടാനുള്ള തീരുമാനത്തിനിടെയാണ് ദാരുണ സംഭവം.
© Copyright 2023. All Rights Reserved