മാരക രോഗങ്ങൾക്ക് ചികിത്സിക്കുന്നതിനേക്കാൾ എളുപ്പം ദയാവധമാണെന്ന് ജിപിമാർ ചിന്തിക്കുമെന്ന മുന്നറിയിപ്പുമായി ലേബർ പാർട്ടി എം.പി . അസിസ്റ്റഡ് ഡൈയിങ്ങ് ബില്ലിനെ ചൊല്ലി ഉൾപാർട്ടി തർക്കങ്ങൾ രൂക്ഷം . പിന്തുണച്ച കൂടുതൽ എം.പിമാർ പിന്മാറിയേക്കും

02/12/24

അസിസ്റ്റഡ് ഡൈയിങ് ബില്ലിന് ബ്രിട്ടീഷ് പാർലമെൻറ് പ്രാഥമികാംഗീകാരം നൽകി. ലേബർ എംപി കിം ലീഡ്‌ബീറ്റർ നിർദ്ദേശിച്ച ബില്ല് 275 നെതിരെ 330 വോട്ടുകൾക്കാണ് പ്രാഥമിക അംഗീകാരം ലഭിച്ചത്. എന്നാൽ ബില്ലിനെ ചൊല്ലിയുള്ള ഉൾ പാർട്ടി തർക്കങ്ങൾ തുടരുകയാണ്. ഗുരുതരമായ രോഗങ്ങൾ ഉള്ളവരെ പാലിയേറ്റീവ് കെയർ സംവിധാനത്തിലേക്ക് അയക്കുന്നതിനു പകരം ജി പി മാർ ദയാവധത്തിന് നിർദ്ദേശിക്കുന്ന പ്രവണത വർദ്ധിക്കുമെന്ന മുന്നറിയിപ്പുമായി മുതിർന്ന ലേബർ പാർട്ടി എംപി ഡയാൻ അബോട്ട് രംഗത്ത് വന്നത് ഇതിന്റെ സൂചനയാണ് . ഡയാൻ അബോട്ട് അസിസ്റ്റഡ് ഡൈയിങ്ങിനെതിരെ വോട്ട് ചെയ്തിരുന്നു.

-------------------aud--------------------------------

യഥാർത്ഥത്തിൽ ഗുരുതര രോഗമുള്ള പലർക്കും വേണ്ടത് സ്വാന്തന പരിചരണമാണന്നും നിയമം ദുരുപയോഗം ചെയ്ത് ഹോസ്പിസ് കെയറിലേക്കും പ്രവേശനം ലഭിക്കേണ്ട രോഗികൾക്ക് അസിസ്റ്റൻറ് ഡൈയിങ് നിയമത്തിന്റെ പേരിൽ അത് നിഷേധിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ഡയാൻ അബോട്ട് ചൂണ്ടി കാണിക്കുന്നത് . ഡയാൻ അബോട്ടിൻ്റെ വാദമുഖങ്ങൾ നിലവിൽ ക്രിസ്ത്യൻ സഭയും സന്നദ്ധ സംഘടനകളും നേരത്തെ ഉയർത്തി കാട്ടിയിരുന്നു. ബിൽ നിയമമാകുമ്പോൾ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാകുമെന്നും ആരും മരിക്കാൻ നിർബന്ധിതരാകില്ലെന്നുമാണ് വിമർശനങ്ങളെ കുറിച്ച് ബിൽ അവതരിപ്പിച്ച ലീഡ്ബീറ്റർ ആവർത്തിച്ച് ഉറപ്പ് നൽകിയത്. ബില്ലിനെ എതിർത്ത പ്രമുഖ വ്യക്തികളിൽ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടുന്നു . ബിൽ നിയമമായാലും ഇല്ലെങ്കിലും പാലിയേറ്റീവ് കെയർ ശക്തിപ്പെടുത്തുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ചർച്ചകൾക്കിടയിൽ അദ്ദേഹം പറഞ്ഞത് ശ്രദ്ധേയമായി. ചർച്ചകൾ പുരോഗമിക്കുമ്പോൾ വെള്ളിയാഴ്ച ബില്ലിനെ പിന്തുണച്ച പല എംപിമാരും സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ കാരണം തങ്ങളുടെ നിലപാട് മാറ്റുമെന്ന് ഇതിനകം സൂചന നൽകിയിട്ടുണ്ട്. മൂന്ന് കൺസർവേറ്റീവ് എംപിമാരും 18 ലേബർ എംപിമാരും വെള്ളിയാഴ്ച വോട്ട് രേഖപ്പെടുത്തിയില്ല. ബില്ലിലെ സുരക്ഷാ നടപടിക്രമങ്ങളെ കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നും അതിനാലാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും കാൾഡർ വാലിയിലെ ലേബർ എംപി ജോഷ് ഫെൻ്റൺ-ഗ്ലിൻ പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu