മ്യാൻമർ ജനതയ്ക്ക് അഭയം; മണിപ്പൂർ, മിസോറം സർക്കാരുകൾക്ക് ആഭ്യന്തരമന്ത്രാലയത്തിൻറെ ജാഗ്രത നിർദ്ദേശം ആശങ്കയോടെ ഇന്ത്യ 

18/11/23

മ്യാൻമർ പൗരൻമാർ ഇന്ത്യയിലേക്ക് വരുന്നതിൽ മിസോറം, മണിപ്പൂർ സർക്കാരുകൾ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു. മ്യാൻമർ ജനതയ്ക്ക് അഭയം ഒരുക്കുമ്പോൾ ആ അവസരം മുതലെടുത്ത് ഇന്ത്യ വിരുദ്ധ ശക്തികൾ രാജ്യത്തേക്ക് നുഴഞ്ഞ് കയറാനുള്ള സാഹചര്യമുണ്ടെന്നാണ് മുന്നറിയിപ്പ്. മ്യാൻമർ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായതോടെയാണ് മ്യാൻമറിൽ നിന്നെത്തുന്നവർക്ക് മണിപ്പൂരും മിസോറാമും അഭയം നൽകാൻ തുടങ്ങിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതിർത്തികളിൽ ജാഗ്രത പുലർത്തണമെന്ന് അസം റൈഫിൾസ് അടക്കമുള്ള സുരക്ഷ ഏജൻസികളോടും നിർദ്ദേശിച്ചിട്ടുണ്ട്. അരുണാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് മ്യാൻമർ. 1643 കിലോമീറ്റർ ദൈർഘ്യമാണ് ഇന്ത്യ- മ്യാൻമർ അതിർത്തിക്കുള്ളത്. ഇതിൽ 1472 കിലോമീറ്റർ കൃത്യമായി വേർതിരിച്ചിട്ടുണ്ട്.

നിലവിലുള്ള നിരീക്ഷണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ നൂറ് കിലോമീറ്ററിൽ സ്മാർട്ട് വേലി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മ്യാൻമർ സൈന്യവും ജനാധിപത്യ അനുകൂല വിമത സംഘവും തമ്മിൽ ആരംഭിച്ച വെടിവയ്പ് ശക്തമായതോടെ 2500 മുതൽ അയ്യായിരം വരെ ആളുകൾ മ്യാൻമറിലെ ചിൻ സംസ്ഥാനത്ത് നിന്ന് മിസോറമിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ.

ചിൻ സംസ്ഥാനത്തെ രണ്ട് സൈനിക കേന്ദ്രങ്ങൾ പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് എന്ന സംഘടന പിടിച്ചെടുത്തതോടെ 43 മ്യാൻമർ സൈനികരും മിസോറമിൽ അഭയം തേടിയിട്ടുണ്ട്. നാൽപ്പത് സൈനികരെ അസം റൈഫിൾസ് മ്യാൻമറിലെ സൈനിക ഭരണകൂടത്തിന് പിന്നീട് കൈമാറി. മ്യാൻമറിലെ കലാപങ്ങൾ നമ്മുടെ രാജ്യത്തേക്കും വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര സുരക്ഷ ഏജൻസികൾ തികഞ്ഞ ജാഗ്രത പുലർത്തുന്നുണ്ട്. അതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൽ അത് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്. മിസോറമിലെയും മണിപ്പൂരിലെയും രാജ്യാന്തര അതിർത്തികളിലാണ് പ്രശ്നങ്ങൾ ഏറെയും. മ്യാൻമറിലെ സംഘർഷം ഇരുവശത്തും ഇതുവരെ നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ടെന്ന റിപ്പോർട്ടുകളും നമുക്ക് ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചില പൊലീസ് സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും വിമതർ പിടിച്ചെടുത്തു കഴിഞ്ഞു. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ മിക്കയിടങ്ങും കലാപ ബാധിതമാകാൻ സാധ്യതയുണ്ടെന്ന ആശങ്കയുയർന്നിട്ടുണ്ട്. കുറച്ച് സ്ഥലത്ത് മാത്രമാണ് വേലികൾ സ്ഥാപിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ നമ്മുടെ സൈന്യത്തിന് എല്ലായിടവും കണ്ണെത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu