യുകെയുടെ മുകളിൽ ഡെമോക്‌ളസിന്റെ വാൾ ആയി രണ്ടാം ലോക മഹായുദ്ധത്തിലെ കടം. അമേരിക്ക തിരിഞ്ഞു കുത്തുമോ

26/03/25

പഴയ ഒരു കടബാധ്യതയുടെ നിഴലിലാണ് യുകെ. പറഞ്ഞു വരുമ്പോൾ വളരെ പഴക്കമുള്ള കാര്യമാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഏകദേശം 4 ബില്യൺ ഡോളർ ആണ് യുകെ അമേരിക്കയിൽ നിന്ന് കടമായി സ്വീകരിച്ചത്. യുദ്ധം അവസാനിച്ചതിനു ശേഷം യുകെ കടം തിരിച്ചടച്ചില്ല. പൊതു ശത്രുവിനെതിരെ യുദ്ധത്തിൽ ചിലവഴിച്ച പണം ആയതുകൊണ്ട് തിരിച്ചടവിന്റെ കാര്യത്തിൽ ഇളവ് വേണമെന്ന് യുകെയുടെ അഭ്യർത്ഥന അമേരിക്ക അംഗീകരിക്കുകയായിരുന്നു.

-------------------aud--------------------------------

പണം തിരിച്ചടയ്ക്കേണ്ടതില്ലെന്ന് അന്നത്തെ രാഷ്ട്രീയ നേതൃത്വം ഔപചാരികമായി തീരുമാനിച്ചെങ്കിലും ഔദ്യോഗികമായി കരാറൊന്നും ഒപ്പിട്ടിട്ടില്ല. അതാണ് ഡെമോക്‌ളസിന്റെ വാൾ ആയി യുകെയുടെ മുകളിൽ അതിരില്ലാത്ത കടബാധ്യതയായി ഭീതി പരത്തുന്നത്. കടബാധ്യതയും പലിശയ്ക്ക് പലിശയുമായി ആ തുക ഇപ്പോൾ ട്രില്ല്യണുകൾ എത്തിയതായാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പുതിയ പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റെടുത്തതു മുതൽ നടപ്പിലാക്കി വരുന്ന വ്യാപാര നയങ്ങളും മറ്റുമാണ് ഈ കടബാധ്യത വീണ്ടും ചർച്ചയാകുന്നതിന് വഴി വെച്ചിരിക്കുന്നത്. യുഎസിന്റെ കടം കുറയുന്നതിന് ട്രംപ് ഈ കടബാധ്യത വീണ്ടും ചർച്ചയാക്കുമോ എന്നതാണ് ആശങ്കകൾക്ക് കാരണമായിരിക്കുന്നത്. യു.എസ് ട്രഷറി ബോണ്ടുകളിൽ 700 ബില്യൺ ഡോളറിലധികം ബ്രിട്ടൻ കൈവശം വച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കടകെണി പറഞ്ഞ് ഭാവിയിലെ വ്യാപാര സാമ്പത്തിക ചർച്ചകളിൽ ബ്രിട്ടനെ സമ്മർദ്ദത്തിലാക്കാൻ ഡൊണാൾഡ് ട്രംപ് ശ്രമിക്കുമെന്ന നിഗമനം ശക്തമാണ്. പ്രസിഡൻ്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ വ്യാപാര നയങ്ങൾ കാരണം യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിനേക്കാളും പിന്നിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. യുകെ ഉൾപ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകൾക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി നിരക്ക് ആയിരിക്കും ഉണ്ടായിരിക്കുക എന്നതാണ് പ്രവചനം. ഇറക്കുമതി ചെയ്യുന്ന പല സാധനങ്ങൾക്കും യുഎസ് അമിതമായി നികുതി ചുമത്തുന്നത് ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച നേരത്തെ പ്രതീക്ഷിച്ചിരുന്നത് 1.7 ശതമാനമായിരുന്നു. എന്നാൽ ഈ വർഷത്തെ വളർച്ച 1.4 ശതമാനം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu