യുകെ ആസ്ഥാനമായ 8 മുസ്ലിം സംഘടനകളെയും 11 വ്യക്തികളെയും കരമ്പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ

18/01/25

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എട്ട് മുസ്ലിം സംഘടനകളെയും 11 വ്യക്തികളെയും യുഎഇ കരിമ്പട്ടികയിൽപ്പെടുത്തി. യുഎഇ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച മുസ്ലീം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നീക്കം. ഇതോടെ ഈ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് യുഎഇയുമായുള്ള സാമ്പത്തികവും നിയമപരമവുമായ കാര്യങ്ങളിൽ വിലക്ക് വരും.

-------------------aud--------------------------------

യുഎഇയുടെ ഭീകരവിരുദ്ധ നടപടികൾ പ്രകാരം ഭീകരസംഘടനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും യാത്രാ വിലക്കുകൾ, ആസ്തി മരവിപ്പിക്കൽ, കർശനമായ സാമ്പത്തികനിയന്ത്രണങ്ങൾ എന്നിവയായിരിക്കും ഏർപ്പെടുത്തുക. ഇതിന് പുറമെ കരിമ്പട്ടികയിൽപ്പെടുത്തിയവർക്ക് സാമ്പത്തികസഹായം നൽകുന്നതിൽ നിന്ന് യുഎഇ പൗരന്മാരെയും അവിടെയുള്ള ബിസിനസ് സ്ഥാപനങ്ങളെയും വിലക്കിയിട്ടുമുണ്ട്. കേംബ്രിഡ്ജ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ ലിമിറ്റഡ്, വെംബ്ലി ട്രീ ലിമിറ്റഡ്, വസ്ലഫോറൽ, ഫ്യൂച്ചർ ഗ്രാജുവേറ്റ്സ് ലിമിറ്റഡ്, യാസ് ഫോർ ഇൻവെസ്റ്റ്മെന്റ് ആൻഡ് റിയൽ എസ്റ്റേറ്റ്, ഹോൾഡ്കോ യുകെ പ്രോപ്പർട്ടീസ് ലിമിറ്റഡ്, നാഫൽ ക്യാപിറ്റൽ എന്നീ സംഘടനകളെയാണ് യുഎഇ കരിമ്പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ്-പാകിസ്ഥാൻ പുരുഷന്മാർ ദുർബലരായ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുകെയിൽ പൊതുജന രോഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ലൈംഗിക പീഡനമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിലുള്ള പരാജയങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് രാജ്യവ്യാപകമായി ആവശ്യമുയരുന്നുണ്ട്. പ്രധാനമന്ത്രി സർ കീർ സ്റ്റാർമറിന് ഇതിൽ പങ്കുണ്ടെന്ന് കോടീശ്വരൻ എലോൺ മസ്‌ക് ആരോപണം ഉന്നയിച്ചതോടെയാണ് ചർച്ചയ്ക്ക് തിരി കൊളുത്തിയത്.  യുഎഇ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഈ സംഘടനകൾ റിയൽ എസ്റ്റേറ്റ് മുതൽ വിദ്യാഭ്യാസം, മാധ്യമം തുടങ്ങിയ മേഖല എന്നിവയിൽ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നു. ഈ സ്ഥാപനങ്ങളിലെ ഭൂരിഭാഗം ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും യുഎഇ പൗരന്മാരാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. യുകെയിലും നിരോധിത സംഘടനകളുടെ പട്ടികയുണ്ട്. ഏകദേശം 75 സംഘടനകളെയാണ് അവർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റഷ്യയിലെ വാഗ്‌നർ ഗ്രൂപ്പ്, തെഹ്രിക് ഇ താലിബാൻ പാകിസ്ഥാൻ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഒരു സംഘടനയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ ആ ഗ്രൂപ്പിൽ അംഗമാകുന്നതും പിന്തുണയ്ക്കുകയും ചെയ്യുന്നത് യുകെയിൽ ക്രിമിനൽ കുറ്റമാകും. 14 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. എന്നാൽ മുസ്ലിം ബ്രദർഹുഡിനെ യുകെയിൽ നിരോധിക്കുകയോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് ശ്രദ്ധേയം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu