യുകെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്തിയത് ഉയർന്ന ഇമിഗ്രേഷൻ മാത്രം; രാജ്യം സാങ്കേതികമായി സാമ്പത്തിക പ്രതിസന്ധിയിൽ; ബജറ്റിൽ അടിയന്തര നടപടി വേണമെന്ന് ഹണ്ടിന് മേൽ സമ്മർദം ചെലുത്തി ടോറികൾ

16/02/24

ഒടുവിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ സ്ഥിരീകരിക്കുന്നു യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഔദ്യോഗികമായി കടന്നിരിക്കുന്നു. അടുത്ത ബജറ്റിൽ ഈ ചുവപ്പ് മേഖലയിൽ നിന്നും രാജ്യത്തെ കരകയറ്റാനുള്ള ഹിമാലയൻ ദൗത്യമാണ് ഇതോടെ ചാൻസലർക്ക് മേൽ വന്നുചേർന്നിരിക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെ പാദത്തിൽ പ്രതീക്ഷകളെ മറികടന്ന് സമ്പദ് വ്യവസ്ഥ 0.3% താഴ്ന്നുവെന്ന് വ്യക്തമായതോടെ അടിയന്തര നടപടികൾ കൈക്കൊള്ളാൻ ജെറമി ഹണ്ട് തയ്യാറാകണമെന്ന് ടോറികൾ ആവശ്യപ്പെട്ട് കഴിഞ്ഞു.  ഇതിന് മുൻപുള്ള മൂന്ന് മാസങ്ങളിൽ 0.1 ശതമാനം കുറഞ്ഞതിന് ശേഷമാണ് ഈ ഇടിവ്. ഇതോടെ സാങ്കേതികമായി സമ്പദ് വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണു. തുടർച്ചയായി രണ്ട് പാദങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയതാണ് ഇതിന് കാരണം. പ്രധാനമന്ത്രി ഋഷി സുനാകിന് ഈ വാർത്ത കനത്ത തിരിച്ചടിയാണ്. സമ്പദ് വ്യവസ്ഥയെ വളർച്ചയുടെ പാതയിൽ തിരിച്ചെത്തിക്കുന്നത് അഞ്ച് മുൻഗണനാ വിഷയങ്ങളിൽ അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു.  എന്നാൽ മറ്റൊരു സുപ്രധാന വിഷയം കൂടി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. റെക്കോർഡ് നിരക്കിൽ നടന്ന ഇമിഗ്രേഷൻ മാത്രമാണ് സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്തിയ ഘടകമെന്നാണ് ഒഎൻഎസ് കണക്കാക്കുന്നത്. പുതിയ ജനസംഖ്യാ കണക്കുകൾ പ്രകാരം ഒഎൻഎസ് ക്രമീകരണങ്ങൾ നടത്തിയപ്പോൾ ഒാരോ വ്യക്തിക്കുമുള്ള ജിഡിപി നാലാം പാദത്തിൽ 0.6 ശതമാനം താഴ്ന്നു. 2022 തുടങ്ങിയ ശേഷം ഇത് ഒരിക്കൽ പോലും മുന്നോട്ട് പോയിട്ടില്ല.
അതേസമയം യുകെ പിഎൽസി 2023-ൽ ഹൃസ്വമായ വളർച്ച കൈവരിച്ചു- 0.1%. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുപ്രധാന ബജറ്റ് അവതരണത്തിന് ഒരുങ്ങുന്ന ചാൻസലർ ജെറമി ഹണ്ട് ഇപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ്. കാര്യങ്ങൾ അൽപ്പം കടുപ്പമാണെങ്കിലും രാജ്യം 'വളവ് തിരിഞ്ഞെന്ന' കാര്യത്തിൽ അദ്ദേഹത്തിന് സംശയമില്ല.
ഉയർന്ന പണപ്പെരുപ്പം വളർച്ചയ്ക്ക് തടസ്സമാണ്. ഇത് പകുതിയാക്കി കുറയ്ക്കുന്നതിനാണ് മുൻഗണന നൽകിയത്. പലിശ നിരക്കുകൾ ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം താഴ്ത്തുന്നുണ്ട്. ഈ ഘട്ടത്തിൽ വളർച്ച കുറവാണെന്നതിൽ അതിശയിക്കേണ്ടതില്ല, ഹണ്ട് പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu