യു കെയിൽ അനധികൃത കുടിയേറ്റക്കാർക്ക്  തൊഴിൽ നൽകുന്ന തൊഴിലുടമകൾക്ക് കുരുക്ക് മുറുക്കി സർക്കാർ

10/02/24

യു കെയിൽ അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകുന്ന   തൊഴിലുടമകൾക്ക് അഞ്ച് വർഷം വരെ തടവ് ; അനധികൃത കുടിയേറ്റ നിയമത്തിൽ കുരുക്ക് മുറുക്കി സർക്കാർ .

യു കെയിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നനിടയിൽ, അവർക്ക് ജോലി, താമസം എന്നീ സൗകര്യങ്ങൾ നൽകുന്നവർക്കുള്ള കുരുക്ക് മുറുക്കാൻ സർക്കാർ ശ്രമം തുടങ്ങി. മതിയായ രേഖകളില്ലാതെ യു കെയിൽ താമസിക്കുന്നവർക്ക് ജോലി, വാടകക്ക് സ്ഥലം എന്നിവ നൽകിയ കുറ്റത്തിന് പിടിക്കപ്പെട്ടാൽ ചുമത്തുന്ന പിഴതുകയിൽ വൻ വർധനവ് വരുത്തി. കൂടാതെ, തൊഴിൽ നൽകുന്ന ഉടമകൾക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷയും ലഭിക്കും. ഫെബ്രുവരി 13 മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മാത്രമല്ല, നിയമവിരുദ്ധമായി ജോലി ചെയ്‌താലുള്ള സിവിൽ പെനാൽറ്റി നേരത്തെ നിജപ്പെടുത്തിയിരുന്ന £20,000 പൗണ്ട്  - ൽ നിന്നും £60,000 പൗണ്ട് ആയി വർദ്ധിപ്പിച്ചു. കൂടാതെ, ആദ്യ പിടിക്കപ്പെടലിൽ ചുമത്തുന്ന പിഴ തുകയുടെ സ്റ്റാർട്ടിങ്ങ് പോയിൻ്റ് £15,000 - ൽ നിന്നും £45,000 പൗണ്ട് ആയും ഉയർത്തി.
നിയമവിരുദ്ധമായി കണ്ടെത്തുന്ന ഓരോ തൊഴിലാളിക്കും ഈ തുക ബാധകമാണ്. കൂടാതെ, ക്രിമിനൽ നിയമ നടപടികളും മാറ്റമില്ലാതെ തുടരും. രാജ്യത്ത് ജോലി ചെയ്യാൻ അവകാശമില്ലാത്ത ആളുകളെ അറിഞ്ഞുകൊണ്ട് ജോലിക്ക് നിയമിക്കുന്ന പക്ഷം തൊഴിലുടമകൾ അഞ്ച് വർഷം വരെയുള്ള തടവ് ശിക്ഷ അനുഭവിക്കുവാനും ബാധ്യസ്ഥരാണ്.യു കെയിലെ പല സ്ഥലങ്ങളിലും ഇങ്ങനെ ജോലി ചെയ്യുന്നവർ ഉണ്ടെന്ന കണ്ടെത്തലുകളെ തുടർന്നാണ് സർക്കാരിൻ്റെ പുതിയ നടപടികൾ. അനധികൃത കുടിയേറ്റം തടയുക എന്നത് തങ്ങളുടെ പ്രഖ്യാപിത നയമാണെന്ന് പല ആവർത്തി ഈ സർക്കാർ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ഹോം ഓഫീസിന്റെ മാർഗ്ഗനിർദ്ദേശത്തിന് അനുസൃതമായും ശരിയായ വെരിഫിക്കേഷനുകൾ രേഖപ്പെടുത്തിയും
ആവശ്യമായ സമയത്തേക്ക് അവരെ നിലനിർത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് വേണം തൊഴിലുടമ തൻ്റെ സ്ഥാപനത്തിൽ ജോലിക്കാരെ നിയമിക്കേണ്ടത്. ഇമിഗ്രേഷൻ അനുമതി സമയപരിധിയുള്ള തൊഴിലാളികൾക്കായി ഫോളോ - അപ്പ് ചെക്കുകൾ കൃത്യമായി നടത്തുകയും
വേണം. നിലവിൽ വരുന്ന പുതിയ മാറ്റങ്ങളിലെ നിർദ്ദേശമനുസരിച്ച്, തൊഴിലുടമകൾ അവരവരുടെ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന റിക്രൂട്ട്മെൻ്റ് രീതികളും ജോലി ചെയ്യാൻ തൊഴിലാളികൾക്കുള്ള അവകാശം പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങളും അവലോകനം ചെയ്യണം. ഒരു തൊഴിൽ സ്ഥാപനത്തിൽ, തൊഴിൽ ചെയ്യുന്നതിനുള്ള അവകാശ പരിശോധനകൾ നടത്തുന്നതിന് ചുമതലപ്പെട്ട വ്യക്തിക്ക്, അതിനാവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ആവശ്യകതകൾ പൂർണ്ണമായി മനസ്സിലാക്കിയിട്ടുണ്ടെന്നും തൊഴിൽ ഉടമ ഉറപ്പാക്കുകയും വേണം.
അനധികൃത കുടിയേറ്റക്കാരനായ ഒരു വ്യക്തിക്ക്, സ്ഥലമോ വീടോ വാടകയ്ക്ക് കൊടുക്കുന്ന പക്ഷം, ഇമിഗ്രേഷൻ ആക്ട് 2014 (പാർപ്പിടം) പ്രകാരവും ഓർഡർ 2024, ഇമിഗ്രേഷൻ ആക്ട് 2014 ലെ സെക്ഷൻ 22 ലംഘിക്കുന്ന വകുപ്പിൽ പെടുത്തി, ഭൂവുടമയ്ക്കോ ഏജന്റിനോ ചുമത്തുന്ന പരമാവധി പിഴ £3,000- പൗണ്ട് ൽ നിന്നും £20,000 പൗണ്ട് ആയും വർദ്ധിപ്പിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu