യെമനിൽ ഭരണ മാറ്റം . യമനിൽ പ്രധാനമന്ത്രി മഈൻ അബ്ദുൽ മാലിക് സഈദിനെ പുറത്താക്കി . പ്രസിഡൻഷ്യൽകൗൺസിലിന്റെതാണ് അപ്രതീക്ഷിത നീക്കം. സൗദി അറേബ്യയുമായി അടുപ്പമുള്ള വിദേശകാര്യ മന്ത്രി അഹമ്മദ് അവദ് ബിൻ മുബാറക്കിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു.
യെമനിൽ ഈ അപ്രിതീക്ഷിത ഭരണ മാറ്റം പ്രസിഡൻഷ്യൽ കൗൺസിലിന്റെതാണ് .
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം, ഇറാൻ പിന്തുണയുള്ള ഹുതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് യമനിലെ ഭരണമാറ്റം.
2018 മുതൽ യെമൻ പ്രധാനമന്ത്രിയായിരുന്നു മഈൻ അബ്ദുൾ മാലിക് സഈദ്. സ്ഥാനചലനത്തിന് പിന്നിലെ കാരണം കൗൺസിൽ വ്യക്തമാക്കിയിട്ടില്ല. 2014ൽ ഹൂതികൾ തലസ്ഥാനമായ സൻആയും വടക്കൻ ഭൂരിഭാഗവും കീഴടക്കിയപ്പോൾ മുതൽ യമൻ ആഭ്യന്തര സംഘർഷത്തിലാണ്.
© Copyright 2025. All Rights Reserved