രാജ്യത്തുനിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കണമന്ന് കേന്ദ്രമന്ത്രിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലിദ്വീപ് സർക്കാർ. സത്യപ്രതിജ്ഞ ചെയ്തതിന്റ തൊട്ടുപിറ്റേന്നാണ്പ്രസിഡന്റ് മുഹമ്മദ് മുയിസു ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രി കിരൺ റിജ്ജുവുമായി ഓഫിസിൽ വച്ചു കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മുയിസു ഔദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. മുയിസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കിരൺ റിജിജു.
റിജ്ജുവുമായുള്ള കൂടിക്കാഴ്ചയിൽ, മാലദ്വീപിലെ ഇന്ത്യൻ സൈനികരുടെ വിഷയം മാലിദ്വീപ് പ്രസിഡന്റ് ഉന്നയിച്ചതായി കേന്ദ്ര സർക്കാരും വ്യക്തമാക്കി. മാലിദ്വീപിൽ 70 ഇന്ത്യൻ സൈനികരുണ്ട്. റഡാറുകളും നിരീക്ഷണ വിമാനങ്ങളും ഇവർ കൈകാര്യം ചെയ്യുന്നു. ഇന്ത്യൻ യുദ്ധക്കപ്പലുകൾ രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ പട്രോളിങ് നടത്താനും സഹായിക്കുന്നു. ദ്വീപ്‌സമൂഹത്തിൽ നിന്ന് വിദേശ സൈനികരെ പിൻവലിക്കുക എന്നത് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത ശേഷം രാഷ്ട്രത്തോടുള്ള തന്റെ ആദ്യ പ്രസംഗത്തിൽ ഇക്കാര്യം അദ്ദേഹം ആവർത്തിച്ചിരുന്നു. ‘മാലദ്വീപിൽ വിദേശ സൈനികർ ഉണ്ടാകില്ലെന്ന് ഇന്ത്യയുടെ പേര് പരാമർശിക്കാതെ മുയിസു പറഞ്ഞിരുന്നു.
© Copyright 2024. All Rights Reserved