റഷ്യ-ഉക്രെയിൻ സംഘർഷം ; പാര പണിതത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണെന്ന് റഷ്യൻ പ്രസിഡന്റ്

09/02/24

റഷ്യ-ഉക്രെയിൻ സംഘർഷം 18 മാസം മുൻപ് അവസാനിപ്പിക്കാൻ തയ്യാറായിരുന്നുവെന്ന് വ്‌ളാദിമർ പുടിൻ;റഷ്യയോട് പോരാടുന്നതാണ് നല്ലതെന്ന് ഉക്രെയിൻ നേതാക്കളെ ഉപദേശിച്ചതും  സമാധാന കരാർ തട്ടിത്തെറിപ്പിച്ചതും  മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി  ബോറിസ് ജോൺസൺ ആണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ.


റഷ്യ-ഉക്രെയിൻ യുദ്ധം 18 മാസം മുൻപ് തന്നെ അവസാനിക്കേണ്ടതായിരുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ. എന്നാൽ സമാധാന കരാറിൽ ഒപ്പുവെച്ച് അവസാനിക്കേണ്ട യുദ്ധത്തിന് പാര പണിതത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണെന്ന് റഷ്യൻ പ്രസിഡന്റ് വ്യക്തമാക്കി.
കരാറിൽ ഒപ്പുവെയ്ക്കുന്നതിൽ നിന്നും ഉക്രെയിനിലെ ഭരണപക്ഷ പാർട്ടിയെ പിന്തിരിപ്പിച്ചത് മുൻ പ്രധാനമന്ത്രിയാണെന്ന് റഷ്യൻ പ്രസിഡന്റ് അവകാശപ്പെട്ടു. ഈസ്താംബൂളിൽ വെച്ച് ഇടനില ചർച്ചകൾ നടന്നിരുന്നു. ഉക്രെയിൻ ഈ കരാറിൽ ഒപ്പിടുകയും ചെയ്തു. പിന്നീട് ഉക്രെയിൻ കരാറിൽ നിന്നും പിൻവാങ്ങി. റഷ്യയോട് പോരാടുന്നതാണ് നല്ലതെന്ന ബോറിസിന്റെ ഉപദേശമായിരുന്നു ഈ സമ്മർദത്തിന് പിന്നിൽ, പുടിൻ ആരോപിക്കുന്നു.
പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് 70-കാരനായ നേതാവ് ഗുരുതര ആരോപണങ്ങൾ പുറപ്പെടുവിച്ചത്. പുടിന് തുറന്ന് സംസാരിക്കാനുള്ള സമയം അനുവദിച്ച് കൊണ്ടായിരുന്നു അഭിമുഖം. ഉക്രെയിൻ ഭരണപക്ഷ പാർട്ടിയുടെ മേധാവി ഡേവിഡ് അരഖാമിയ കരാറിൽ പ്രാഥമികമായി ഒപ്പിട്ടതാണെന്ന് റഷ്യൻ പ്രസിഡന്റ് വാദിക്കുന്നു.
'അരഖാമിയ കരാറിൽ ഒപ്പുവെയ്ക്കാൻ താൽപര്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇടപെട്ട് ഈ ശ്രമം തടസ്സപ്പെടുത്തി. ഈ ഇടപെടലിൽ വീണത് മണ്ടത്തരമാണ്. ഒന്നര വർഷം മുൻപ് തന്നെ യുദ്ധം നിർത്താൻ കഴിയുമായിരുന്നു. ഇപ്പോൾ ബോറിസ് എവിടെയാണ്? യുദ്ധം തുടരുകയും ചെയ്യുന്നു', പുടിൻ ചൂണ്ടിക്കാണിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu