ലേബർ ഭരണത്തിൽ ആദ്യ നാലു മാസം ചെറു ബോട്ടുകളിൽ യുകെയിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ. നിയമപരവും അല്ലാത്തതുമായ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള വിശദമായ പദ്ധതി അടുത്ത ആഴ്ച

02/12/24

ജൂലൈ 4- ന് ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷവും കുടിയേറ്റത്തിൽ കാര്യമായ കുറവ് വന്നില്ലെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. 4 മാസ കാലയളവിൽ ഇരുപതിനായിരത്തിലധികം ആളുകളാണ് ചെറു ബോട്ടുകളിലായി യുകെയിലേയ്ക്ക് അനധികൃതമായി കുടിയേറ്റം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയും 112 പേരുമായി രണ്ട് ബോട്ടുകൾ യുകെയിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

-------------------aud--------------------------------

 അധികാരത്തിൽ എത്തിയതിനുശേഷം 20110 പേർ ചെറു ബോട്ടുകളിൽ യുകെയിൽ എത്തിയതായാണ് കണക്കുകൾ കാണിക്കുന്നത്. ജൂലൈ 4 ന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ ഒരു പ്രധാന ചർച്ച വിഷയം യുകെയിലേയ്ക്കുള്ള കുടിയേറ്റത്തിലെ വർദ്ധനവ് ആയിരുന്നു. ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സാധ്യമായി എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. എന്നാൽ പുതിയ കണക്കുകൾ പ്രകാരം കൺസർവേറ്റീവ് പാർട്ടിയുടെ ആദ്യ 6 മാസ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ കെയർ സ്റ്റാർമറിൻ്റെ സർക്കാരിന്റെ കാലത്ത് കൂടുതൽ കുടിയേറ്റം നടന്നതായാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞവർഷം ഇതേ വർഷ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ അനധികൃത ക്രോസിങ്ങുകളുടെ എണ്ണം 15 ശതമാനം കൂടുതലാണ്.നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള വിശദമായ പദ്ധതി സർക്കാർ അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. എന്നാൽ ആരോഗ്യരംഗം ഉൾപ്പെടെയുള്ള പല മേഖലകളിലായി മതിയായ പ്രവർത്തി പരിചയമുള്ള തൊഴിലാളികളുടെ അഭാവം മൂലം കുടിയേറ്റത്തിന് പൂർണമായും ഒഴിവാക്കാൻ യുകെയ്ക്ക് കഴിയില്ല. എല്ലായ്പ്പോഴും കുടിയേറ്റം ആവശ്യമാണെന്നും എന്നാൽ അത് ബ്രിട്ടീഷ് തൊഴിലാളികളെ പരിശീലിപ്പിക്കുന്നതുമായി സന്തുലിതമാക്കേണ്ടതുണ്ടെന്നും മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഓഫ് ബിസിനസ് ആയ പാറ്റ് മക്ഫാഡൻ പറഞ്ഞത് ശ്രദ്ധേയമാണ്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സർക്കാരിൻറെ നടപടികൾ എങ്ങനെ മലയാളികളെ ബാധിക്കുമെന്നാണ് പ്രധാനമായും യുകെയിൽ സ്റ്റുഡൻറ് വിസയിൽ എത്തുന്ന മലയാളി വിദ്യാർഥികൾ ഉറ്റുനോക്കുന്നത് . നഷ്ടത്തിലായ യു കെ യൂണിവേഴ്സിറ്റികളെ സഹായിക്കാൻ ഇൻറർനാഷണൽ സ്റ്റുഡൻസിന്റെ അഡ്മിഷനുകളെ ബാധിക്കുന്ന നടപടികൾ സർക്കാർ സ്വീകരികക്കില്ലെന്നാണ് പൊതുവെ കരുതുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu