വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. കാണാതായവരുടെ ആശ്രിതർക്ക് അർഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നൽകുന്നതിന്റെ ഭാഗമായാണ് ശുപാർശകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവായിരിക്കുന്നത്. ഇതിനായി പ്രാദേശികതല സമിതികളും സംസ്ഥാനതല സമിതികളും രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
-------------------aud----------------------------
കാണാതായവരെ സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറിൽ നിന്നും വിവരങ്ങൾ ശേഖരിക്കണം. ഇത് പരിശോധിച്ച് കാണാതായവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കുന്ന പ്രത്യേക റിപ്പോർട്ട് തയ്യാറാക്കണം. ഇതിനായി വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ഉൾപ്പെട്ട പ്രാദേശിക സമിതികൾ രൂപവത്കരിക്കണം, സമിതി തയ്യാറാക്കുന്ന റിപ്പോർട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിച്ച് വ്യക്തമായ ശുപാർശ സഹിതം സംസ്ഥാന സമിതിക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാന സമിതി റിപ്പോർട്ടിന്റെ സൂഷ്മ പരിശോധന നടത്തും. സംസ്ഥാന സമിതിയിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശസ്വയം ബരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് ഉൾപ്പെടുന്നത്. സംസ്ഥാന സമിതിയുടെ സൂഷ്മപരിശോധനയ്ക്ക് ശേഷം റിപ്പേർട്ട് സർക്കാരിന് സമർപ്പിക്കും.
© Copyright 2024. All Rights Reserved