ഇടുക്കി ബി എൽ റാമിൽ ചക്കക്കൊമ്പൻ്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളക്കല്ലിൽ സൗന്ദർരാജ് (68) മരിച്ചു. തിങ്കളാഴ്ച പകൽ കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൗന്ദർരാജിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സൗന്ദർരാജൻ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരിച്ചത്.
അരികൊമ്പൻ ചിന്നക്കനാലിൽ നിന്നും പോയശേഷം രണ്ടാമത്തെ ആളാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് . 21 ആം തീയതി ഉച്ചതിരിഞ്ഞ് കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ ആണ് സൗന്ദർരാജിനെ ചക്കകൊമ്പൻ ആക്രമിക്കുന്നത് . വർഷങ്ങൾക്ക് മുമ്പ് വീണ് പരിക്കേറ്റതിനാൽ സൗന്ദരാജന്റെ വലതുകാലിന് ശേഷിക്കുറവ് ഉണ്ടായിരുന്നു. അതിനാൽ കാട്ടാന ആക്രമിക്കാൻ എത്തിയപ്പോൾ സൗന്ദർരാജന് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല. കൃഷിയിടത്തിൽ കൂടെ ഉണ്ടായിരുന്ന സൗന്ദർരാജിന്റെ മകളുടെ മകളുടെ മകൻ ആന സൗന്ദർരാജിനെ ആക്രമിക്കുന്നത് കണ്ട് ഓടി റോട്ടിൽ എത്തി നാട്ടുകാരെ വിവരം അറിയിച്ചു . നാട്ടുകാർ സംഭവസ്ഥലത്തെത്തിയപ്പോൾ ആന അവിടെത്തന്നെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു തുടർന്ന് നാട്ടുകാർ വനം വകുപ്പ് ഉദിയോഗസ്ഥരെ അറിയിക്കുകയും വനം വകുപ്പ് ഉദിയോഗസ്ഥർ ഉടൻ സംഭവ സ്ഥലത്തെത്തി ആനയെ തുരത്തി ആണ് സൗന്ദർരാജിനെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത് .
രണ്ട് കൈകളും ഒടിഞ്ഞ സൗന്ദർരാജിന്റെ ആന്തരിക അവയങ്ങളിലുണ്ടായ ഗുരുതര പരിക്കാണ് മരണ കാരണം. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞിരുന്നില്ല.
© Copyright 2023. All Rights Reserved