വാഹനമുടമകളുമായി പോർമുഖം തുറന്ന് വെയ്ൽസ്; കൺജഷൻ ചാർജ്ജ് കാർഡിഫിലും ഏർപ്പെടുത്താൻ നീക്കം; ബസ്സുകളെ വേഗത പരിധിയിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യം..

23/11/23

മാർക്ക് ഡ്രേക്ക്ഫോർഡിന്റെ വെയ്ൽസിലെ ലേബർ സർക്കാർ ഇപ്പോൾ ജനരോഷം അഭിമുഖീകരിക്കുകയാണ്. മോട്ടോർ വാഹന ഉടമകളുടെ ജീവിതം ദുസ്സഹമാക്കുന്ന സർക്കാർ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. പല കാർ ഉടമകളും കാർ ഉപേക്ഷിച്ച് പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനിടയിലാണ് കാർഡിഫിൽ കൺജഷൻ ചാർജ്ജ് ഈടാക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടും പുറത്തു വരുന്നത്. അതിനൊപ്പം മണിക്കൂറിൽ 20 മൈൽ വേഗത പരിധി ബസ്സുകൾക്ക് ബാധകമാക്കരുതെന്ന ആവശ്യവും ഉയരുന്നു. സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ സിറ്റീസ് പറയുന്നത് ബസ്സ് യാത്ര കാർ യാത്രയേക്കാൾ വേഗത ഏറിയതായിരിക്കണം എന്നാണ്. അതുകൊണ്ടു തന്നെ വേഗത പരിധി ബസ്സുകൾക്ക് ബാധകമാക്കരുതെന്നും അവർ ആവശ്യപ്പെടുന്നു. ഇതേ റിപ്പോർട്ടിൽ തന്നെയാണ് കാർഡിഫിൽ പ്രതിദിനം മൂന്ന് പൗണ്ട് കൺജഷൻ ചാർജ്ജ് മോട്ടോർ വാഹനങ്ങൾക്ക് ചുമത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതും.

2040 ആകുമ്പോഴേക്കും മൊത്തം യാത്രകളിൽ 45 ശതമാനം പൊതുഗതാഗം വഴിയാക്കുവാനാണ് വെൽഷ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, അതിനനുസരിച്ച് പൊതുഗതാഗത സംവിധാനത്തിന്റെ നിലവാരം ഉയർന്നിട്ടില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. വാഹനമുടമകളെ, സ്വന്തം വാഹനം ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധിതരാക്കുന്നു എന്നാണ് കൺസർവേറ്റീവ് പാർട്ടിയുടെ ഷാഡോ ട്രാൻസ്പോർട്ട് മിനിസ്റ്റർ നടാഷ അസ്ഗർ പറഞ്ഞത്. യാത്ര എങ്ങനെയാകണം എന്ന് തീരുമാനിക്കുന്നതിനുള്ള ജനങ്ങളുടെ അവകാശം ഇല്ലാതെയാക്കുകയാണ് സർക്കാർ എന്നും അവർ ആരോപിച്ചു. ഒരു വാഹനം സ്വന്തമായി ഉണ്ട് എന്നതിനാൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന സാഹചര്യം അനുവദിച്ചു കൊടുക്കാൻ കഴിയില്ലെന്നും നടാഷ അസ്ഗർ പറഞ്ഞു. ഈ നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിച്ചാൽ വെയ്ൽസിന് ഉണ്ടാകുക അത്ര ശോഭനമല്ലാത്ത ഭാവിയായിരിക്കും എന്നും അവർ ചൂണ്ടിക്കാണിച്ചു. രാജ്യത്ത് ഗ്രാമീണ മേഖലകൾ ധാരാളമുള്ളതിനാൽ, കാറുകളാണ് ബസ്സുകളേക്കാൾ നല്ല ഗതാഗതോപാധി എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ, കാർഡിഫ് പോലൊരു സ്ഥലമാണ് കാറുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ അനുയോജ്യമായ ഇടമെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിലാളികളുടെ എണ്ണം കൂടുതലാണ് എന്നതുമാത്രമല്ല കാരണം, മറിച്ച്, വെയ്ൽസിലെ മറ്റ് പട്ടണങ്ങളിലും നഗരങ്ങളിലും കൂടുതൽ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനം വരേണ്ടതുണ്ട് എന്നതുകൂടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu