ഫ്ലൂവും നോറോവൈറസും ബാധിച്ച് വിന്ററിൽ ഇംഗ്ലണ്ടിലെ ആശുപത്രികളിലെത്തിയ രോഗികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. ജനുവരി 28 വരെയുള്ള ഓരോ ദിവസവും 2914 രോഗികളാണ് ആശുപത്രി ബെഡുകളിലെത്തിയത്. ഒരു മാസം മുൻപത്തെ കണക്കുകളിൽ നിന്നും 73 ശതമാനമാണ് വർധന.
ഇതിൽ 688 പേരാണ് ശർദ്ദിക്കുന്ന വിന്റർ വൈറസായ നോറോവൈറസ് ബാധിച്ചവർ. ഒരു മാസം മുൻപ് ഇത് 376 പേർ മാത്രമായിരുന്നു. ഫ്ലൂ ബാധിച്ച് ആശുപത്രികളിലെത്തിയവരുടെ എണ്ണത്തിൽ ഒരു മാസത്തിനിടെ 70 ശതമാനം വർധനവും രേഖപ്പെടുത്തി.'സീസണൽ വൈറസുകളുടെ സമ്മർദത്തിൽ വെല്ലുവിളി നിറഞ്ഞ വിന്റർ നേരിടുകയാണ് എൻഎച്ച്എസ്. ഇതിനകം തന്നെ ഫ്ലൂ, നോറോവൈറസ് ബാധിച്ച രോഗികളുടെ ഉയർന്ന കണക്കുകളാണ് ആശുപത്രികൾ നേരിട്ടിരിക്കുന്നത്', എൻഎച്ച്എസ് ഇംഗ്ലണ്ടിലെ പ്രൊഫ. ജൂലിയൻ റെഡ്‌ഹെഡ് പറഞ്ഞു.കഴിഞ്ഞ ആഴ്ചയിലെ കണക്കുകൾ എൻഎച്ച്എസിൽ കൂടുതൽ ബെഡുകൾ വേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 'വിന്ററിൽ ബെഡുകളിലേക്ക് ഉയർന്ന തോതിൽ രോഗികൾ എത്തുന്നു. ശേഷി വർദ്ധിപ്പിക്കാൻ എൻഎച്ച്എസ് ജീവനക്കാർ കഠിനപ്രയത്‌നം നടത്തുന്നുണ്ട്. എന്നിരുന്നാലും ഫ്ലൂ, കോവിഡ് വാക്‌സിനുകൾ സ്വീകരിച്ച് സുരക്ഷിതരാകണം', പ്രൊഫ. റെഡ്‌ഹെഡ് ആവശ്യപ്പെട്ടു
© Copyright 2023. All Rights Reserved