വിവാഹം കഴിക്കാൻ തയ്യാറായില്ലെന്നത് ആത്മഹത്യയ്ക്ക് പ്രേരണയായി മാറില്ല: സുപ്രീംകോടതി

30/11/24

വിവാഹം കഴിക്കാൻ തയ്യാറായില്ല എന്നതുകൊണ്ടുമാത്രം ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. പ്രതി തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാൾക്ക് ആത്മഹത്യയല്ലാതെ മറ്റ് മാർഗം ഇല്ലെന്ന സാഹചര്യം സൃഷ്ടിച്ചാൽ മാത്രമേ കുറ്റം നിലനിൽക്കുകയുള്ളൂ എന്നും കോടതി പറഞ്ഞു.  പെൺസുഹൃത്തിന്റെ ആത്മഹത്യയിൽ കർണാടകാസ്വദേശിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

-------------------aud----------------------------

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, ഉജ്ജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. കമറുദ്ദീൻ ദസ്തഗിർ സനാദിയുടെ പെൺസുഹൃത്തായിരുന്ന 21-കാരി 2007 ഓഗസ്റ്റിൽ ആത്മഹത്യചെയ്തിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന യുവതിയുടെ മാതാവിന്റെ പരാതിയിൽ സനാദിക്കെതിരെ കേസെടുത്തു.  വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ സനാദിയെ കർണ്ണാടക ഹൈക്കോടതി ശിക്ഷിച്ചു. വഞ്ചന, ആത്മഹത്യാപ്രേരണക്കുറ്റങ്ങളിൽ കുറ്റക്കാരനാണെന്ന് കർണാടക ഹൈക്കോടതി വിധിക്കുകയായിരുന്നു. ഈ വിധിയ്ക്കെതിരെ കമറുദ്ദീൻ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തും. ഇതാണ്‌ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കിയത്‌. കമറുദ്ദീനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 417 (വഞ്ചന), 306 (ആത്മഹത്യപ്രേരണ), 376 (ബലാത്സംഗം) വകുപ്പുകളായിരുന്നു ചുമത്തിയത്. കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗം ഒഴികെയുള്ള വകുപ്പുകളിൽ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചു. അഞ്ചുവർഷം തടവും 25,000 രൂപ പിഴയുമായിരുന്നു ശിക്ഷ.
കമറുദ്ദീൻ സനദിയുമായി എട്ട് വർഷമായി ബന്ധം പുലർത്തിയിരുന്ന 21 കാരിയായ യുവതിയാണ് ആത്മഹത്യ ചെയ്തത്. വിവാഹം കഴിക്കാൻ തയ്യാറായില്ല എന്നതുകൊണ്ടുമാത്രം ആത്മഹത്യാപ്രേരണ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu